കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധനയുണ്ടായിരുന്നു. രണ്ട് വൈറസുകളും ഒരേ സമയം ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് ഫ്ലൊറോണ ഉണ്ടാവുക. യുകെയിലും യുഎസിലും ഒമൈക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
90 കാരനായ ഡസ്മണ്ട് ടുട്ടു ഡിസംബര്‍ 26 ന് കേപ്ടൌണിലെ ഒയാസിസ് ഫ്രെയില്‍ സെന്‍ററിലാണ് അന്തരിച്ചത്. കറുത്ത വംശജരിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പായ ഡസ്മണ്ട് ടുട്ടു മനുഷ്യ വിമോച്ചനത്തിലൂന്നിയ കാഴ്ചപ്പാടുകള്‍കൊണ്ടും കറുത്തവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങല്‍ക്കൊണ്ടുമാണ് ലോക ശ്രദ്ധയിലേക്ക് വന്നത്
പലയിടങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെ സിവില്‍ ഡിഫന്‍ഡന്‍ വിഭാഗത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി
എഞ്ചിന്‍ തകരാറിലായതും സംഘത്തിലുള്ള പലരുടെയും ആരോഗ്യസ്ഥിതി മോശമായതുമാണ് തീരത്ത് ബോട്ട് അടുപ്പിക്കാന്‍ അനുവാദം നല്‍കിയതെന്ന് രാഷ്ട്രീയ, നിയമ സുരക്ഷാ വിഭാഗം മന്ത്രാലയത്തിലെ അഭയാര്‍ത്ഥി ടാസ്‌ക് ഫോഴ്‌സ് വിഭാഗം തലവനായ അര്‍മെദ് വിജയ പറഞ്ഞു.
രക്ഷപ്പെടണമെന്ന് ആഗ്രഹം തോന്നിയിരുന്നു. പക്ഷെ എങ്ങോട്ട് ആണ് പോകേണ്ടതെന്ന് അറിയില്ലായിരുന്നു. വിമാനം പറന്നു പൊങ്ങിയപ്പോള്‍ മാത്രമാണ് ഇന്നലെ വരെ തന്‍റെതായിരുന്ന ഒരു നാട്ടില്‍ നിന്നും താന്‍ രക്ഷപ്പെടുകയാണെന്ന തോന്നല്‍ ഉണ്ടായത്. രാജ്യം വിട്ടപ്പോള്‍ താന്‍ കുറെ പണം കൊണ്ടു പോയി എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും
താത്കാലികമായി നിര്‍ത്തി വെച്ച വിമാന സര്‍വീസുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരില്ലെന്നും അധികൃതര്‍ അറിയിച്ചു.'യാത്ര നിയന്ത്രണമൂലം ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാര്‍ എമിറേറ്റിനെ ഉടന്‍ തന്നെ റീബുക്കിങ്ങിനായി ബന്ധപ്പെടേണ്ടതില്ല. മറിച്ച് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ടിക്കറ്റ് സൂക്ഷിച്ച് വെക്കുക.
ഡിസംബർ 23-ന് ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നു പുറപ്പെട്ട ബോയിങ് വിമാനമാണ് വളരെ വിചിത്രമായ അപകടത്തില്‍പ്പെട്ടത്. രണ്ടു ദിവസത്തിലേറെ സമയമെടുത്ത് റിപ്പയർ ചെയ്ത ശേഷമാണ് വിമാനം സാൻ ഹോസെയിൽ നിന്ന് ലണ്ടനിലേക്ക് തിരികെ പറന്നത്. ഇക്കാരണത്താൽ യാത്രക്കാർക്ക് ക്രിസ്മസ് ആഘോഷങ്ങൾ നഷ്ടമായി.
എല്‍ സാല്‍വഡോറില്‍ ഏത് സാഹചര്യത്തിലായാലും ഗര്‍ഭഛിദ്രം നടത്തുന്നത് ശിക്ഷാര്‍ഹമാണ്. രാജ്യത്ത് ഗര്‍ഭഛിദ്രം നടത്തുന്നത് എട്ടുമുതല്‍ 50 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
സംഭവം വൈറലായതിനുപിന്നാലെ കെ എഫ് സി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉപയോക്താവിന് ഒരു മുഴുവന്‍ തല ഭാഗം എങ്ങനെ ലഭിച്ചു എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്.
തന്റെ സ്വത്വം തിരിച്ചറിഞ്ഞ ബെന്നറ്റ് 2015-ലാണ് സ്തനങ്ങള്‍ നീക്കം ചെയ്യാനുളള ശസ്ത്രക്രിയ ചെയ്യുന്നത്. അന്നൊന്നും കുഞ്ഞിനെ വേണമെന്നുളള തോന്നലുകള്‍ ഉണ്ടായിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിദേശ നാണ്യപ്രതിസന്ധിയും നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. കൊവിഡ് വ്യാപനം മൂലം വിദേശ സഞ്ചാരികളില്ലാതായതും രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ വഷളാക്കി.
എനിക്ക് മരിക്കാനുളള സമയമായിട്ടില്ല. നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. വേറേ പരിക്കുകളൊന്നുമില്ല. കൂടെയുണ്ടായിരുന്നവര്‍ ജീവനോടെയുണ്ടോ എന്ന് അറിയാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്.