കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിന് സമീപം തടഞ്ഞുവെച്ച 100-ല്‍ ലധികം പേരെ താലിബാന്‍കാര്‍ വിട്ടയച്ചിരുന്നു. രേഖകളുടെ പരിശോധനയില്‍ ഇന്ത്യക്കാരാണ് എന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ സുരക്ഷിതയിടങ്ങളില്‍ ഇന്നലെത്തന്നെ എത്തിച്ചിരുന്നു.
മൂന്ന് ജില്ലകളുടെ നിയന്ത്രണത്തിനായി താലിബാന്‍ തീവ്രവാദികളും, പ്രദേശവാസികളും ഏറ്റുമുട്ടിയതിന്‍റെ നിരവധി ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം താലിബാനും താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് വൈരുദ്ധ്യമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
താലിബാന് കാബൂള്‍ പിടിച്ചതിനുതൊട്ടുപിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി, വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താലിബാന്‍ നേതൃത്വം കേന്ദ്ര സര്‍ക്കാരിന് സന്ദേശമയച്ചത്. ഭീകര സംഘടനകളില്‍ നിന്ന് ആക്രമങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാവില്ലെന്ന് താലിബാന്‍ സന്ദേശത്തില്‍ ഉറപ്പ് നല്‍കിയാതയാണ് വിവരം. ആകെ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസുകളാണ് അഫഗാനിസ്ഥാനിലുള്ളത്.
കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ 70 പേരെ സുരക്ഷിത സ്ഥലത്ത് എത്തിച്ചതായാണ് വിവരം. ഇവരില്‍ മലയാളികളുമുണ്ട്. ഒരു ഗുരുദ്വാരയില്‍ കുടുങ്ങിയവരെയാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. എത്രയും പെട്ടെന്ന് ഇവരെയും കൊണ്ട് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
മനുഷ്യാവകാശങ്ങള്‍ക്ക് പരിഗണന നല്‍കും വിധം സര്‍ക്കാര്‍ രൂപികരിക്കാന്‍ താലിബാനെ നിര്‍ബന്ധിതരാക്കണം. കൂടാതെ സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കാന്‍ താലിബനുമേല്‍ സമ്മര്‍ദം ഏര്‍പ്പെടുത്തണമെന്നും ആന്റോണിയോ ഗുട്രസ് പറഞ്ഞു. ഇതിനായി സെക്യുരിറ്റി കൗണ്‍സിലുള്ള എല്ലാ രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണം.
താലിബാന് കാബൂള്‍ പിടിച്ചടക്കിയതിനുപിന്നാലെ എല്ലാ ഇന്ത്യന്‍ എംബസികളും അടച്ചിരുന്നു. അംബാസഡറും നയതന്ത്രജ്ഞരുമുള്‍പ്പെടെ 120 പേരേ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
ഒരു കാരണവുമില്ലാതെ കാബൂളിലെ സ്റ്റേഡിയത്തിൽ ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതിന് ലോകം ഉടൻ സാക്ഷ്യം വഹിക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച താലിബാന്‍റെ വാഗ്ദാനങ്ങളില്‍ കഴമ്പില്ലെന്നും നിലൂഫാന്‍ റഹ്മാനി വ്യക്തമാക്കി. നിർഭാഗ്യവശാൽ, തന്‍റെ കുടുംബം ഇപ്പോഴും അവിടെയുണ്ട്.
മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂസിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര്യപ്രവിശ്യയായി തുടരുന്നത്.
സംഭവിച്ച തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊളളുകയും സമാനമായ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ഇപ്പോള്‍ പ്രധാനമായും ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാന്‍ വിട്ടതിന് ശേഷം ആദ്യമയാണ് അഷ്‌റഫ് ഗനി പ്രതികരിക്കുന്നത്. യുഎഇ ഭരണകൂടമാണ് അഷ്‌റഫ് ഗനി രാജ്യത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് അഷ്‌റഫ് ഗനിയുടെ വീഡിയോ പുറത്ത് വരുന്നത്. താന്‍ രാജ്യം വിട്ടത് രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാവാതിരിക്കാനാണ്
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചരക്ക് നീക്കം പാകിസ്താനിലെ ട്രാൻസിറ്റ് റൂട്ടിലൂടെയാണ് നടത്തിയിരുന്നത്. ഇതാണ് താലിബാന്‍ തടഞ്ഞിരിക്കുന്നത്. കയറ്റുമതിയും, ഇറക്കുമതിയും രാജ്യം നിര്‍ത്തി വെച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അജയ് സഹായ് പറഞ്ഞു.
കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ വീണ്ടുമൊരു അഫ്ഗാന്‍ പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നതിന് ജനം സാക്ഷ്യം വഹിക്കേണ്ടിവന്നേനേ എന്നും അഷ്‌റഫ് ഗനി പറഞ്ഞു.