ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് രാജ്യത്ത് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം കൈവിടാതെ ഡോണൾഡ് ട്രംപ്. നമ്മൾ ജയിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വീണ്ടും ട്വീറ്റ് ചെയ്തു.
അർമേനിയന്‍ അതിർത്തിയിൽവെച്ച് റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവെച്ചതായി അസർബൈജാൻ. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു
'ഞാനും മിഷേലും അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവരെ പിന്തുണയ്ക്കുന്നു. ജോ ബൈഡനു വേണ്ടി പ്രചാരണം നടത്തുകയും വോട്ടു ചെയ്യുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു'- ബറാക്ക് ഒബാമ
അമേരിക്കയിലെ ആദ്യത്തെ വനിത ഉപ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് രാജ്യത്തെ അഭിസംബോധന ചെയ്തു. മന്ത്രിസഭയിലെ ആദ്യത്തെ വനിത താനാണെങ്കിലും അവസാനത്തേത് ഒരിക്കലും താനായിരിക്കില്ലെന്ന് കമല ഹാരിസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഠിനമായിരുന്നുവെന്നും എങ്കിലും ക്ഷമയോടെ കാത്തിരിക്കണമെന്നും ബൈഡൻ പറഞ്ഞു.
അടിയന്തര ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് കോവിഡ് വ്യാപനം വേഗത്തില് നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് ഡബ്ലിയുഎച്ച്ഒ ചൂണ്ടിക്കാട്ടി.
ജോ ബൈഡനെ ' പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ' എന്ന് അഭിസംബോധന ചെയ്ത് സ്പീക്കര്‍ നാന്‍സി പെലോസി
ഏകദേശം 95 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ന് 264 ഇലക്ടറല്‍ വോട്ടുകള്‍ നേടിയിട്ടുണ്ട് ബൈഡന്‍. ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളിലെ റിസള്‍ട്ട് അനുകൂലമായാല്‍ മുന്നൂറോളം ഇലക്ടറല്‍ വോട്ടുകൾ ബൈഡന് ലഭിക്കും. കേവല ഭൂരിപക്ഷത്തിന് 270 വോട്ടുകളാണ് ആകെ വേണ്ടത്.
നേപ്പാളും ഇന്ത്യയും തമ്മില്‍ ദീര്‍ഘകാലമായുളള ്ബന്ധമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
നിരന്തരം നുണ പറയുന്നു എന്നാരോപിച്ച് ട്രംപിന്റെ വാർത്ത സമ്മേളനം പ്രക്ഷേപണം ചെയ്യുന്നത് അമേരിക്കൻ മാധ്യമങ്ങൾ നിർത്തിവെച്ചു.
യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറല്‍ വോട്ടുകൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് നൽകുന്നത്. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. നിർണായക സംസ്ഥാനമായ മിഷിഗണിൽ വിജയിച്ചതോടെയാണ് ബൈഡന് അനുകൂലമായി കാര്യങ്ങള്‍ മാറിമറിഞ്ഞത്.