ഈജിപ്തിനും ജോർദാനും ശേഷം ഇസ്രയേലുമായി ഇത്തരമൊരു കരാറിലെത്തുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് യുഎഇ.
ഭീകരാക്രമണം നടത്തിയവർ കൊല്ലപ്പെട്ടെങ്കിലും അക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണ ഇന്നലെയാണ് നടന്നത്. ആ ദിവസം തന്നെ വിവാദ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു ചാർളി ഹെബ്ദോ.
അഴിമതി നിറഞ്ഞ, ചൈനീസ് സ്വാധീനത്തില്‍ അകപ്പെട്ട ലോകാരോഗ്യ സംഘടന പോലെയുള്ള ബഹുരാഷ്ട്ര സംഘടനകളെ തങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജഡ് ഡിയർ പറഞ്ഞു.
19 വർഷമായി രാജ്യത്ത് തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രധാന ഭാഗമാണ് താലിബാൻ തടവുകാരുടെ മോചനം. മോചിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ സമാധാന ചർച്ചകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഫ്ഗാന്‍ വൃത്തങ്ങൾ അറിയിച്ചു.
അയ്യായിരത്തിൽ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ് ഇതുവരെ ഹോങ്കോംഗില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ നിരവധി ചെറിയ തരംഗങ്ങൾ ഒരു വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയുണ്ട്.
ഖുർആൻ കത്തിക്കാൻ ആഹ്വാനം ചെയ്ത് ദക്ഷിണ സ്വീഡനിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കുന്നതില്‍ നിന്നും തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവായ റാസ്മസ് പലൂദാന് വിലക്കേര്‍പ്പെടുത്തിയതും പ്രതിഷേധത്തിന്റെ ആക്കംകൂട്ടി.
മറ്റ് യൂറോപ്യൻ നഗരങ്ങളിലും സമാനമായ റാലികൾ നടന്നു. കൊവിഡ് വൈറസ് എന്നതുതന്നെ വ്യാജമാണെന്നാണ് ചില പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ക്കെതിരെ ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിലും ആയിരക്കണക്കിന് പേർ തടിച്ചുകൂടി.
ട്രംപ് ശനിയാഴ്ച ഇരു സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. ലോറയെ ഇപ്പോൾ ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിലയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.
1943 ൽ അധിനിവേശ ഫ്രാൻസിലേക്ക് നുഴഞ്ഞുകയറിയ ആദ്യത്തെ വനിതാ റേഡിയോ ഓപ്പറേറ്ററായിരുന്നു അവരെന്നും ‘മഡിലൈൻ’ എന്ന അപര നാമത്തിലാണ് അവർ പ്രവർത്തിച്ചതെന്നും ഇനായത്തിന്റെ ജീവചരിത രചയിതാവ് ശ്രബാനി ബസു പറഞ്ഞു. ബസു ആണ് ഫലകത്തെ ഓൺലൈൻ ആയി അനാച്ഛാദനം ചെയ്തത്. ചരിത്രകാരന്മാരെ നഗരത്തിലെ കെട്ടിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ലണ്ടനിലെ പ്രശസ്തമായ നീല ഫലകങ്ങൾ.
ടർക്കിഷ് കപ്പൽ എണ്ണ-വാതക പര്യവേക്ഷണത്തിനായി പുറപ്പെട്ടതോടെ ഗ്രീസ് ശക്തമായ മറുപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി. ഗ്രീസും മേഖലയിലേക്ക് സൈന്യത്തെ അയച്ചതോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളത്.
വയറിലെ ക്യാൻസർ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്
ഉപപ്രധാനമന്ത്രി അസോയെ താൽക്കാലിക നേതാവായി തിരഞ്ഞെടുത്തേക്കും