സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ നേതൃത്വം നല്‍കിയത് ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പി ജയരാജനെ തന്റെ അടുത്തേക്ക് അയച്ച് ഇത്തരം വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന സന്ദേശം അറിയിച്ചെന്നും ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയില്‍ പറയുന്നുണ്ടെന്ന് ജെയ്ക്ക് ചൂണ്ടിക്കാട്ടി
"കഞ്ഞിയൊണ്ടു,മോരും പയറുപ്പേരി പപ്പടവുമൊണ്ട്"കടയിലെ സ്ത്രീ ഞങ്ങളോടായി പറഞ്ഞു. കഞ്ഞിയും മോരുമെന്നു കേട്ടപ്പോൾ വിശപ്പ് ഇരട്ടിച്ചപോലായി. തൊട്ടടുത്ത വെളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ചു ഞങ്ങൾ കഞ്ഞി കുടിച്ചുതീർത്തു.
അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിലെ കോൺടാക്ട് നമ്പറുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഉൾക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ നാം അവർക്ക് അനുമതി നൽകുന്നു.
ഉമ്മന്‍ചാണ്ടി സാര്‍ മരണംവരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതമെന്നും ഇടയ്ക്ക് സര്‍ക്കാരിനെ വിമര്‍ശിച്ച് യുഡിഎഫിലേക്ക് പാലം പണിതിടാന്‍ ഗണേഷ് കുമാര്‍ വിചാരിച്ചാലും ഏതെങ്കിലും നേതാക്കള്‍ അതാഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കുമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'നിങ്ങള് തോറ്റ് കഴിഞ്ഞാൽ...' അപ്പോൾ അയാൾ പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. 'സുബീഷേട്ടാ.. പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണം.
വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്.
സിപിഎമ്മിന്റെ ചുവപ്പിനെ മാത്രം കാവിയാക്കുന്ന സവിശേഷ സിദ്ധിയുളള 12 വര്‍ഷം പഴക്കമുളള ക്യാമറയുടെ 'പുത്തി' അപാരം തന്നെയെന്നും ചുവപ്പിനെ കാവിയാക്കിയ ക്യാമറയുടെ നിര്‍മ്മാണക്കമ്പനി ഇപ്പോഴും ഞെട്ടലില്‍നിന്ന് മുക്തരായിട്ടില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.
കേരളമാകെ ജനവിരുദ്ധ സർക്കാരിനെതിരായ വികാരം പ്രകടമാണ്. അത് മറികടക്കാൻ പിണറായിക്കും കൂട്ടർക്കും കഴിയില്ല. ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം എത്രകണ്ട് കുറക്കാമെന്ന ഗവേഷണമാണ് ഇപ്പോൾ ഇടത്പക്ഷത്ത് നടക്കുന്നത്.
മലയാളിയുടെ ചുണ്ടില്‍ കാലങ്ങളായി ഉയരുന്ന ഈ ഓണപ്പാട്ട് ആരെഴുതിയതാണ്? എല്ലാ ഓണക്കാലത്തും ഇങ്ങനെയൊരു ചോദ്യം ഉയരാറുണ്ട്. ചര്‍ച്ചകള്‍ നടക്കാറുണ്ട്.
ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുക. ആ വാർത്ത കൊടുത്ത് താൻ തെറ്റുകാരനല്ലന്ന് വരുത്തി തീർക്കുക.
ജാതീയമായ വേര്‍തിരിവുകളെ സാമൂഹ്യജീവിതത്തില്‍ നിന്നും പാടേ തുടച്ചുകളയാന്‍ ഇനിയും സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അയ്യങ്കാളിയുടെ സ്മരണകളെ ഇന്നും ജ്വലിപ്പിക്കുന്നു.