സ്‌നേഹംകൊണ്ടല്ലേ എന്നും മോളെപ്പോലെ തോന്നീട്ടല്ലെ എന്നും ന്യായീകരിക്കുമ്പോള്‍ ഇരകള്‍ പോലും അമ്പരന്നുപോകുമെന്നും ഒരുത്തന്റെയും മോളും അമ്മയും ചേച്ചിയും ഒന്നുമാകാതെ ആരാലും അനുവാദമില്ലാതെ ദേഹത്ത് പിടിക്കപ്പെടാതെ ജോലി ചെയ്യാനുളള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതമെന്നാണത്രെ പുരാതന കാലം മുതൽ ഈ ദേശത്തിന്റെ പേര്! ഏതു ദേശം? അങ്ങനെയൊരു ദേശം നിലനിന്നിരുന്നോ? നാമൊക്കെ ആ ദേശത്തിന്റെ ഭാഗമായിരുന്നോ? ദേശംതന്നെ എപ്പോഴാണുണ്ടായത്?
മകന് മുഖ്യമന്ത്രിക്കസേര ലഭിക്കാന്‍ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെപ്പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ദേവഗൗഡയെന്നും അദ്ദേഹത്തിന്റെ വാക്കുകേട്ട് 'അവിഹിത ബന്ധം' അന്വേഷിച്ച് നടന്ന് കോണ്‍ഗ്രസ് സ്വയം അപഹാസ്യരാകരുതെന്നും അദ്ദേഹം പറഞ്ഞു.
. ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷിയായ നാള്‍ ആ ഭൗതിക ശരീരം സന്ദര്‍ശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടിപി എന്ന് ലോകത്തോട് വിളിച്ചുപറയാനും ഒരു നേതൃതിട്ടൂരങ്ങളെയും അദ്ദേഹം ഭയന്നില്ലെന്നും ഒരു നാടാകെ വെറുങ്ങലിച്ചു നിന്നുപോയ അക്കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്‌നേഹത്തോടെയും വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേര്‍ത്തുപിടിക്കുകയും ചെയ്തത് ജീവിതത്തിലെ ദീപ്തസ്മൃതികളിലൊന്നാണെന്നും കെ കെ രമ പറഞ്ഞു.
വി എസിന് നൂറുവയസ് തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല, നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണെന്നും വി എസിന് പിറന്നാളാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പണ്ടുമുതലേ ഇന്ത്യ ഫലസ്തീനൊപ്പമാണെന്നും നിലവിലെ യുദ്ധത്തോട് ഇന്ത്യ സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാന്‍ ഒട്ടും പര്യാപ്തമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മാനവരാശിക്കുതന്നെ വിപത്തായ ഈ യുദ്ധം ഉടനടി അവസാനിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അന്തര്‍ദേശീയ തലത്തില്‍ അതിനുവേണ്ടിയുളള ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറ്റകൃത്യങ്ങളെയും തെറ്റുകളെയും മനുഷ്യക്കുരുതിയെയുമൊക്കെ നമുക്ക് അപലപിക്കാം. പക്ഷേ അതിന്റെ കളങ്കം പോരാളികളായ ഹമാസുകാരുടെ മേൽ ചുമത്തി കഴിഞ്ഞ 75 വർഷമായി ഒരു ജനതയുടെ അടിസ്ഥാനപരമായ ജീവിതത്തെ പോലും കൊന്നു തള്ളുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മുഖത്തേക്ക് നോക്കി കാർക്കിച്ച് തുപ്പുന്ന ഇസ്രയേലിനോടുള്ള ഒരു മയപ്പെടുത്തലും ആകരുത്.
ഇസ്രായേലിൻ്റെ നുണപ്രചരണങ്ങൾ ഓരോദിവസവും പൊളിഞ്ഞ് പാളീസാവുകയാണ്. ലോക രാജ്യങ്ങളിൽ പാലസ്തീനികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ നാൾക്കുനാൾ വർധിക്കുന്നത് അതിൻ്റെ പശ്ചാതലത്തിൽ കൂടിയാണ്.
മോദി സർക്കാരിനോട് പറയാനുള്ളത് ഒന്നു മാത്രമാണ്, എല്ലാ എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരെയും നിങ്ങൾക്ക് എന്നും ഭയപ്പെടുത്തിയോ പ്രീണിപ്പിച്ചോ നിറുത്താം എന്നു കരുതരുത്
മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ. സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ.
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു.
ഇസ്രായേൽ പലസ്തീനികൾക്ക് നേരെ നടത്തുന്ന അടിച്ചമർത്തലും അക്രമവും അവരുടെ പ്രദേശങ്ങൾ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചർച്ചയിലേക്ക് വരികയാണ് വേണ്ടത്.