'യൂ ബ്യൂട്ടി…,യൂ ഫ്രീക്കിങ് ബ്യൂട്ടി…ദീപാവലിക്ക് മുമ്പ് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ നിങ്ങള്‍ സന്തോഷം കൊണ്ടുവന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം ഇന്ന് കണ്ടു. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്. നിന്‍റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്.
സംസ്‌ഥാനത്ത് കഴിഞ്ഞ ആറുവർഷക്കാലത്തിനിടയിൽ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ വലിയ കുറവാണ് ഉണ്ടായത്. മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയോടെയുള്ള സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്
പ്രണയിക്കാനും അതാരെ ആവണമെന്ന് തീരുമാനിക്കാനും തനിക്ക് യോജിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കാനും പുരുഷനുളള അത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ടെന്നും സ്‌നേഹം, പ്രണയം, വിവാഹം എന്നിവ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിദ്ധാരണയാണ് ആദ്യം തിരുത്തേണ്ടതെന്നും മേയര്‍ പറഞ്ഞു
"ചായ കാച്ചുന്ന" കുക്കറി ഷോ ആകരുത് 'കവർ' ചെയ്യുന്ന 'സ്റ്റോറി', അത് കാമ്പുള്ള രാഷ്ട്രീയമായിരിക്കണം പറയുന്നത്. പ്രിയങ്ക ഗാന്ധിയെ കണ്ടപ്പോൾ കൗതുകത്താൽ കണ്ണിലെ കൃഷ്ണമണി തുറിച്ചു നിൽക്കുന്ന മാധ്യമ പ്രവർത്തകയുടെ മുഖവും, ഇന്ന് രാഹുൽ ഗാന്ധിയെ ബോഡി ഷേമിങ്ങിന് തുല്യമായി പരിഹസിച്ച മാധ്യമ പ്രവർത്തകയുടെ മുഖത്തിനുമുള്ളത് കേവല ചായ കാച്ചൽ മാത്രമല്ല, അത് രണ്ടും ഒന്ന് തന്നെയാണ്.
ഊർജസ്വലനായ രാഷ്ട്രീയപ്രവർത്തകനോ എന്നതൊന്നും കോൺഗ്രസുകാരെ സംബന്ധിച്ച് അർത്ഥമുള്ള കാര്യങ്ങളല്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാല് തവണ ആണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ആ തെരഞ്ഞെടുപ്പുകളിൽ നെഹ്റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാർട്ടിയിൽ തുടർന്ന ചരിത്രം ഇല്ല.
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് ശ്രീ മല്ലികാർജുൻ ഘാർഗേക്ക് അഭിനന്ദനങ്ങൾ. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയും
വിലക്കിനുശേഷം മാക്ടയുടെ ചെയര്‍മാനായിരുന്ന തന്റെ പേരുപോലും ബോര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞ പക മൂത്ത സിനിമാ സുഹൃത്തുക്കളോട് അന്നും ഇന്നും സഹതാപം മാത്രമേയുളളു എന്നും മുന്നോട്ടുളള യാത്രയില്‍ ക്ഷുദ്ര മനസുകളെ മറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിച്ചു.
എല്ലാ ജനങ്ങളെയും തുല്യതയോടെ കാണേണ്ട ഭരണാധികാരിക്ക് സന്യാസിയുടെയും പൂജാരിയുടെയും വേഷത്തില്‍ പ്രത്യക്ഷപ്പെടാം എന്നാല്‍ മുസ്ലീം പെണ്‍കുട്ടികള്‍ തട്ടമിട്ട് കോളേജിലും സ്‌കൂളിലും പോകുന്നത് മതനിരപേക്ഷതയെ തകര്‍ക്കുമെന്ന വാദം പരിഹാസ്യമാണെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.
കന്യാസ്ത്രീകളായ അധ്യാപകര്‍ക്ക് ഹിജാബ് അനുവദിക്കപ്പെട്ടേടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്
പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങൾ പുലർത്തേണ്ടതുണ്ട്
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷത്തോട് സഹകരിക്കാൻ എന്തിനു മടിക്കണം എന്നാണ് ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. അന്വേഷണങ്ങളോടു സഹകരിക്കില്ലായെന്ന് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഒരു തെറ്റും ഇല്ലായെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരു പരിഭ്രമവും ഇല്ല.
ഇത്രയും ഇപ്പോൾ പറഞ്ഞതിന് കാരണമിതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ മറ്റു പാർട്ടിയിലേക്ക് പോയി എന്ന തരത്തിൽ വ്യാജ പ്രചരണം ചിലർ നടത്തുന്നതായി സി പി ഐ യുടെ സഖാക്കൾ എൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.