പി എം ഗതി ശക്തിമിഷൻ പോലുള്ള മനോഹരവും വിചിത്രവുമായ ശബ്ദമുദ്രകളിൽ അവതരിപ്പിച്ച രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതായ കൃത്യതയില്ലാത്ത ഒരു പദ്ധതികളുടെ ആവർത്തന വിരസമായ അവതരണമാണ് ധനമന്ത്രി നടത്തിയത്. രാജ്യ സമ്പത്തിൻ്റെ മഹാഭൂരിപക്ഷവും കയ്യടക്കി ശതകോടീശ്വരന്മാരെ
ഗാന്ധിജിയുടെ അന്ത്യയാത്രയ്ക്കു മുമ്പേ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു അനുരഞ്ജന ചര്‍ച്ചനടന്നു. തീര്‍പ്പാകാത്ത ആ ചര്‍ച്ചയ്ക്കിടയിലാണ് ഗാന്ധി പിരിഞ്ഞുപോയത്. 1948 ജനുവരി-30. മഹാത്മജിയുടെ ഇഹലോക ജീവിതത്തിലെ അവസാന ദിനം!
മുൻപൊക്കെയാണെങ്കിൽ ഒരു യു.പി. സ്കൂൾ കുട്ടിക്ക് ഉപന്യാസത്തിനുള്ള വിഷയമേ ഉണ്ടായിരുന്നുള്ളൂ അത്. എന്നാൽ ഇന്ന്, 74 വർഷങ്ങൾക്കുശേഷം, നമ്മെ നയിക്കുന്നവർക്കുപോലും ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യമായി അത് കനത്ത് തിടംവെച്ചിരിക്കുന്നു.
തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മുഴുവന്‍ സമയ സിനിമാക്കാരനല്ലാത്ത ഒരാള്‍ നയിച്ച മുന്നണി അധികാരത്തിലെത്തുകയും അയാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. അങ്ങനെ സിനിമയും രാഷ്ട്രീയവും വേര്‍പിരിയുന്ന ദശാസന്ധിയുടെ ഉദ്ഘാടകന്‍ കൂടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
ഞാനും മുന്നിയും അമ്മുവും തുമ്പിയും നസീനയും അവരെ സംസാരം തുടരാന്‍ അനുവദിച്ചുകൊണ്ട് പിന്നോട്ടടിച്ചു. പ്രണയവും വിവാഹവും വേര്‍പാടും സംസാരിച്ചും ന്യായീകരിച്ചും ഒഴിഞ്ഞുമാറിയും നസീനക്കൊപ്പം ഞാന്‍ കുളക്കടവില്‍ ചെലവഴിച്ചു. കുട്ടികള്‍ക്ക് ഞാന്‍ ഫോട്ടോ പിടുത്തത്തിന് ഒരു അസൈന്‍മെന്‍റ് കൊടുത്തു.
ആസ്ഥാന വിദഗ്ധർ ഓരോ തവണ 'വികസനം', 'പുരോഗതി', 'വേഗത' തുടങ്ങിയ അമൂർത്ത പദങ്ങളുച്ചരിക്കുമ്പോഴും കർഷകരും ആദിവാസികളും ചേരിനിവാസികളും ഇന്നാട്ടിൽ ദുരിതമനുഭവിക്കുന്നുണ്ട്. ഒരു നാട്ടിലെ ജനതയുടെ ഭാവി നിശ്ചയിക്കപ്പെടുന്നിടത്ത് ആസ്ഥാന ശാസ്ത്രത്തിന് ഏകപക്ഷീയമായ ആധിപത്യം കൽപ്പിച്ചുനൽകുന്നത് സ്വേച്ഛാധിപത്യമാണ്.
ദളിത്, ആദിവാസി അധിവാസ മേഖലകളിൽ റോഡ്, പാലം എന്നിവകളില്ലാതെ മധ്യകാലയുഗങ്ങളുടെ അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ ജനതയുടെ ദുരിതങ്ങളെക്കുറിച്ച് കേഴുന്ന സംഘടനാ പ്രവർത്തകർപോലും വസ്തുതകൾ തിരിച്ചറിയുന്നില്ല. വികസിത പ്രദേശങ്ങളുടെ സാമ്പത്തിക സാമൂഹ്യവ്യവസ്ഥയെ തിരിച്ചറിയാൻ കഴിയുന്ന മാതൃക' പാലാ'യാണ്.
നാലു ഋതുക്കളില്‍ നാലു നിലയില്‍ ജീവിച്ചിരുന്ന ക്രിസ്തുവിന്‍റെ ഒരു ഋതു സംഗീതസാന്ദ്രമായിരുന്നു എന്ന് ഖലീല്‍ ജിബ്രാന്‍റെ പ്രശസ്തമായ മനുഷ്യപുത്രനായ യേശുവില്‍ നിന്ന് വായിച്ചിരുന്നു. ഏറെ ഗവേഷണം ചെയ്തെഴുതിയ ആ നോവലില്‍ എന്നാല്‍, ക്രിസ്തുവിന്‍റെ ഋതു മാറിയുള്ള ജീവിതങ്ങള്‍ എന്നത് ജിബ്രാന്‍റെ ഭാവനയായിരിക്കാം എന്നാണ് കരുതിയത്. എന്നാല്‍ ക്രിസ്തുവിന്‍റെ ജന്മനാട്ടില്‍ നിന്നുള്ള ഈ നാണയത്തില്‍ കൊത്തിയ സംഗീതകാരനായ ക്രിസ്തുവിന്‍റെ രൂപം, അത് ജിബ്രാന്‍റെ ഭാവനയല്ല എന്നു വ്യക്തമാക്കി. കഥയെ കാര്യമാക്കുന്നതാണ് പലപ്പോഴും പുരാവസ്തുڋശാസ്ത്രത്തിന്‍റെ വിസ്മയം.
ക്രൂരമായ ബലാത്സംഗവും കൊലപാതകവും പരാതി കൊടുക്കുന്ന സ്ത്രീകൾക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളും മൂലം സ്ത്രീകൾക്ക് താമസിക്കാൻ കഴിയാത്ത ലോകത്തെ ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് കണക്കുകകള്‍ വ്യക്തമാക്കുന്നത്