'പൊലീസിന്റെ ആത്മവീര്യം കെടുത്താതെ' നോക്കാൻ അങ്ങ് അവർക്ക് അനുവദിച്ച സ്വാതന്ത്ര്യം വലിയ ഒരു ദുരന്തമായിതത്തീർന്നു കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ സമകാല ചരിത്രത്തിൽ. ഭരണകൂട ഉപകരണങ്ങളെ വിശകലനം ചെയ്ത അള്‍ത്യൂസ്സേറിയൻ പാഠങ്ങൾ അറിയാമായിരുന്ന ബുദ്ധിജീവികൾ എന്തെ അങ്ങേക്ക് അത് ഒരു 'പ്രസ്നോട്ട്' ആയിപ്പോലും എഴുതിതരാതിരുന്നു?
ഹിന്ദുത്വവൽക്കരണത്തിന്‍റെ ഭാഗമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളും കൊവിഡ് മഹാമാരിയും ദ്വീപ് ജനതയെ അരക്ഷിതരാക്കിയിരിക്കുകയാണ്. അറസ്റ്റ്, കേസ്, ജയില്‍ തുടങ്ങി ഭരണകൂട മര്‍ദ്ദനോപകരണങ്ങളാലുള്ള ബലപ്രയോഗങ്ങള്‍ ദ്വീപിലെ അടിസ്ഥാന ജനാധിപത്യാവകാശങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്
പ്രതിപക്ഷ നേതാവില്‍ ഭാവിയിലെ മുഖ്യമന്ത്രിയെയാണ് പൊതുവില്‍ ജനം കാണുക. അങ്ങിനെയെങ്കില്‍ പൂര്‍ത്തീകരിക്കാനാവാത്ത ഒരു സ്വപ്നത്തില്‍നിന്നാണ് രമേശ് ചെന്നിത്തല പടിയിറങ്ങുന്നത്. ഐക്യകേരളത്തില്‍ സമാനമായ രീതിയില്‍ ഒറ്റയോരാള്‍ക്ക് മാത്രമേ ഇങ്ങനെ ഇറങ്ങിപ്പോകേണ്ടി വന്നിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ പേര് പി ടി ചാക്കോ എന്നായിരുന്നു
കേരളത്തിന്‍റെ പോപ്പുലര്‍ വലതുപക്ഷ മനസ്ഥിതിയെ പരിഗണിച്ചുകൊണ്ട് മാത്രമേ നിന്നുപിഴക്കാന്‍ പറ്റൂ എന്ന 1959-ല്‍ നടന്ന വിമോചന സമരത്തോടെ പ്രബലമായ ധാരണയുടെ കടയ്ക്കലാണ് പിണറായി വിജയന്‍ എന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കത്തിവെച്ചിരിക്കുന്നത്
എല്‍ ഡി എഫിന്‍റെ കൂടെ നിന്നെങ്കിലും അതിന്റെ ഭാഗമാകാന്‍ ഐ എന്‍ എല്ലിന് കഴിഞ്ഞില്ല. മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ എന്നും ഏ കെ ജി സെന്‍ററിന്‍റെ ഇറയത്തുതന്നെ പരാതികളില്ലാതെ നിന്നു. ഇതിനിടയില്‍ സ്ഥാപക നേതാക്കളായ ഇബ്രാഹിം സുലൈമാന്‍ സേട്ട്, യു എ ബീരാന്‍, എസ് എ പുതിയ വളപ്പില്‍ തുടങ്ങിയ തലയെടുപ്പുള്ള നേതാക്കള്‍ മരണപ്പെട്ടു. ഐ എന്‍ എല്ലിന് ഇടതുമുന്നണി ബന്ധം മൂലം ലഭിച്ച ഏക എംഎല്‍എ പി എം എ സലാം ലീഗിലേക്ക് തിരിച്ചുപോയി
ഈജിപ്തിലും ഇറാനിലുമെല്ലാം നാസറുടെയും മൊസാദിഖിൻ്റെയും നേതൃത്വത്തിൽ വളർന്നുവന്ന ഫ്യൂഡൽ വിരുദ്ധ സാമ്രാജ്യത്വവിരുദ്ധ ദേശീയ സർക്കാരുകളെ അട്ടിമറിക്കാനായി സയണിസത്തെ വളർത്തിയെടുത്ത അതേ സാമ്രാജ്യത്വശക്തികൾ തന്നെയാണ് രാഷ്ട്രീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്. ഇന്ത്യയിൽ ഹിന്ദുത്വത്തെ വളർത്തിയ ബ്രിട്ടീഷുകാർ തന്നെയാണ് തിയോഡർ ഹർസൻ്റെ സയണിസ്റ്റ് രാഷ്ടീയത്തെയും ഈജിപ്തിലെ ഹസനുൽ ബന്നയുടെ രാഷ്ടീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്
1. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതല്ല. 2. മുസ്ലീങ്ങളും ജൂതന്‍മാരും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിരന്തര സംഘര്‍ഷത്തിലായിരുന്നുവെന്നത് ചരിത്രപരമായി ശരിയല്ല. 3. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അടിസ്ഥാനപരമായി ഒരു മുസ്ലീം-ജൂത സംഘര്‍ഷമല്ല.
സ്ത്രീയെ അടുക്കളകളുടെ പുകപിടിച്ച നാല് ചുമരുകൾക്കകത്തുനിന്നും മോചിപ്പിക്കാനായി സാമൂഹ്യ അടുക്കളകളും പൊതു അലക്കുകേന്ദ്രങ്ങളും ശിശുപരിപാലന കേന്ദ്രങ്ങളും സോവ്യറ്റ് യൂണിയനിൽ യഥാർത്ഥ്യമാക്കിയതും സ്ത്രീകളുടെ "കാണാപ്പണി "കൾ സാമൂഹ്യവൽക്കരിച്ച് രാജ്യത്തിൻ്റെ സമ്പത്തുല്പാദന പ്രക്രിയയുടെ ഭാഗമാക്കിയതും കൊളാന്തായുടെ ധൈഷണികവും ഭരണപരവുമായ മുൻകയ്യിലാണ്.
'വരുന്നത് വരുന്നേടത്ത് വെച്ചുകാണാം' എന്ന് മുഷ്ടി ചുരുട്ടി പെരുവഴിയിലിറങ്ങി നിന്ന ആ ബാരിസ്റ്റര്‍ യുവതിയുടെ ജീവിതം പിന്നീട് കേരള ചരിത്രത്തിന്റെ ഭാഗമായി. അവര്‍ അടിവയറ്റില്‍ ഏറ്റുവാങ്ങിയ ലാത്തിയടിയുടെ വിലയാണ് നാം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന സുഭിക്ഷ കേരളം