പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വേണ്ടി അതത് സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ട് സ്ഥലമെറ്റെടുപ്പിച്ച്, ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാവില്ല എന്നുറപ്പുവരുത്തി, പിന്നീട് പ്രസ്തുത പദ്ധതിയടക്കം പൊതുമേഖലാ സ്ഥാപനത്തെ മൊത്തത്തില്‍ വില്‍പ്പന നടത്താനുള്ള, അന്തര്‍ നാടകങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും ജാഗ്രതയുണ്ടാകണം
അധിക നികുതി ചുമത്തിയില്ല. ക്ഷേമ പെന്‍ഷനുകള്‍ ഒരു പൊടിക്ക് കൂട്ടി. കിറ്റ് വിതരണം തുടരും. നിർമ്മിത ബുദ്ധി, നോളജ് എക്കോണമി, ഇൻഡസ്ട്രി 4.0 തുടങ്ങി കേരളത്തിന്റെ മുക്കിലും മൂലയിലും ഭൗതിക വികസനം ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങള്‍
സ്വപ്ന സുന്ദരി എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണോ എന്ന് നേര്‍ബുദ്ധിക്ക് നിങ്ങളാരേങ്കിലും മനസ്സില്‍ ചോദ്യമുന്നയിച്ചെങ്കില്‍ ഞാനൊന്നു പറയട്ടെ, സുഹൃത്തുക്കളെ അത് തെറ്റു മാത്രമല്ല സ്ത്രീ വിരുദ്ധം കൂടിയാണ്. ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ സംസ്ഥാന നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യേണ്ട പരാമര്‍ശമാണത്. സംശയിക്കേണ്ട അത്രക്ക് ഗൌരവമുണ്ടതിന്. അക്കമിട്ടു പറയാം
റോസയുടെയും ലീബ്നീഷിൻ്റെയും രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ജർമൻ തൊഴിലാളി വർഗത്തിൻ്റെ ധീരോദാത്തമായ പോരാട്ടങ്ങളെയും ജർമൻ വിപ്ലവപ്രസ്ഥാനത്തിനകത്തെ ബാലാരിഷ്ഠതകളെയും വിശകലനം ചെയത് കൊണ്ട് ലെനിൻ പ്രവ്ദയിൽ എഴുതിയ ലേഖനത്തിൽ ബൂർഷാ ജനാധിപത്യ വ്യവസ്ഥകളുടെ കാപട്യത്തെയും സ്വാതന്ത്ര്യ ഭയത്തെയും അനാവരണം ചെയ്യുന്നുണ്ട്
കുഞ്ഞാലിക്കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കി ഹൈപവര്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കിത്തന്നെ പിന്നീട് പാണക്കാട് തങ്ങള്‍ തീരുമാനിച്ചു. കെ കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയ തക്കത്തിന് മകന്‍ മുരളീധരനെ പാര്‍ലമെണ്ടിലെക്ക് മത്സരിപ്പിക്കാന്‍ കോണ്ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതു പോലെ തങ്ങള്‍ പണിപറ്റിച്ചു. പാവം കുഞ്ഞാപ്പ ഇതറിഞ്ഞിട്ടില്ല. അന്നേരം അദ്ദേഹം ബാത്ത് റൂമിലായിരുന്നൊ എന്നത് സംബന്ധിച്ചുള്ള തെളിവുകള്‍ ഇതുവരെ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല
കടുത്ത ദരിദ്രപക്ഷപാതിത്വത്തിൻ്റെയും അടിമകളും പീഢിതരുമായ മനുഷ്യരുടെ വിമോചന സ്വപ്നങ്ങളുടെയും തിളച്ചുമറിയുന്ന വാക്കുകളും ആശയങ്ങളുമാണ് ബൈബിളിലെ ഗിരിപ്രഭാഷണത്തിലൂടെ യേശുക്രിസ്തു മുന്നോട്ട് വെക്കുന്നതെന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്
തൃശൂരിലെ ഒരുത്സവം കാണാന്‍ പോയ ഒരു പാവം പത്തുവയസ്സുകാരിക്കുണ്ടായ ദാരുണമായ അനുഭവവും സുഗതടീച്ചര്‍ ആ കുട്ടിയെ അവരുടെ നേതൃത്വത്തിലുള്ള അഭയകേന്ദ്രത്തിലേക്ക് കൂട്ടിയതുമായ സംഭവം വളരെ വൈകാരികമായിത്തന്നെയാണവര്‍ അന്ന് എന്നോട് പറഞ്ഞത്. അത് എന്നെ സംബന്ധിച്ച് ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായാത്ത ഒരു സംഭാഷണമായി കാതിലിപ്പോഴുമുണ്ട്
യു ഡി എഫില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ പ്രബലരാണ് മുസ്ലീംലീഗെന്ന പ്രചാരണം ക്രിസ്തീയ സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതാണ്. ജോസ് വിഭാഗം കേരള കോണ്‍ഗ്രസ് വിട്ടതോടെ യു ഡി എഫ് മുസ്ലീംപക്ഷ രാഷ്ട്രീയത്തിനു മേല്‍ക്കൈയുള്ളതായി എന്നുകൂടി പ്രചരിപ്പിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ഇന്നോളമില്ലാത്ത സാമുദായിക വിഭജനവും ശത്രുതയും സൃഷ്ടിക്കപ്പെടുന്നു
എന്നാല്‍ തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസല്‍ ജയിച്ചു. ജയിച്ചോട്ടെ. കുഴപ്പമൊന്നുമില്ല ജയിക്കാമല്ലോ! പ്രശ്നമതൊന്നുമല്ല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നമ്മുടെ ഐഎന്‍എല്ലുകാരന് ഒറ്റ വോട്ടുപോലും കിട്ടിയില്ല. അയാള്‍ക്ക് അയാളുടെ വോട്ടെങ്കിലും കിട്ടണ്ടേ?