പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓര്‍മ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാന അബുള്‍ കലാം ആസാദിന്റെ ജന്മദിനമാണ് നവംബര്‍ പതിനൊന്ന്. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യം ആ ദിനം ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുകയാണ്
എന്‍ജിനിയറിംഗില്‍ കോട്ടയം സ്വദേശിയായ വരുണ്‍ കെ.എസ് ഒന്നാം റാങ്കും, കണ്ണൂരുക്കാരനായ ഗോകുല്‍ ഗോവിന്ദ് ടി.കെ രണ്ടാം റാങ്കും നിയാസ് മോന്‍.പി (മലപ്പുറം) മൂന്നാം റാങ്കും നേടി. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. www.cee.kerala.gov.in വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്.
മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 3,61,746 സീറ്റുകളാണ് ഇപ്പോൾ ഉള്ളത്. 4.17 ലക്ഷം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്.
സ്വകാര്യ സ്കൂളുകളിൽ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ പഠന ഫലങ്ങളെക്കുറിച്ച് അറിയുന്നില്ലെന്നും പഠനം കണ്ടെത്തി. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ സ്വകാര്യ സ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ, സ്വകാര്യ സ്കൂളുകൾ അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫീഡ്ബാക് നൽകുന്നതിനായി സംസ്ഥാനങ്ങൾക്ക് ശനിയും ഞായറും ഉൾപ്പെടെ മൂന്ന് ദിവസത്തെ സമയപരിധിയാണ് നൽകിയിട്ടുള്ളത്. അവസാന തിയതി തിങ്കളാഴ്ചയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, പല സ്കൂളുകളും ഇതുവരെ ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല.