ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്' - പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒന്ന് വര്‍ഗ ശത്രുവിനുനേരെയും രണ്ട് പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെയുമെന്നാണ്' ഫ്ലെക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഈ ബോർഡിൽ പി.ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവുമുണ്ട്. ബോര്‍ഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആരാണു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല.
പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നാരോപിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചിരുന്നു. സുധാകരന്‍ നടത്തിയ ബിജെപി അനുകൂല പരാമര്‍ശമാണ് ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിയ്ക്ക് ഇടയാക്കിയത്. എന്നാല്‍ ദേശിയ നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല.
ഇപി ജയരാജനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം സിപിഎം ചര്‍ച്ച ചെയ്തു പരിഹരിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പക്വത സിപിഎമ്മിനുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പി ജയരാജനെതിരെ ആകെയുളള ആരോപണം കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല എന്നതാണ്. എന്നാല്‍ ഇപി ജയരാജന്‍ ഭരണത്തിന്റെ തണലില്‍ മുതലാളിമാര്‍ക്കൊക്കെ അത്യാവശ്യം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നയാളാണെന്ന് പികെ ഫിറോസ് പറഞ്ഞു.