വിഴിഞ്ഞം, സില്‍വര്‍ ലൈന്‍ പദ്ധതികളില്‍ നിന്നും ഇടതുപക്ഷ സര്‍ക്കാര്‍ പിന്മാറണം. വിഴിഞ്ഞം തീരമേഖല പ്രദേശത്തെയാണ് ബാധിക്കുന്നതില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെയാകെ ബാധിക്കും. പ്രത്യാഘാതങ്ങൾ പഠിക്കാതെയാണ് ഇരു പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഇരു പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടു
വെറും 2.52% മാത്രം വോട്ടോടെ ബിജെപി നാലാം സ്ഥാനത്തുള്ള, കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച, സിപിഎം രണ്ടാം സ്ഥാനത്തും ജനതാദൾ മൂന്നാം സ്ഥാനത്തുമുള്ള ഒരു മണ്ഡലമാണ് ബാഗെപ്പള്ളി. "ബിജെപി വിരുദ്ധ" പോരാട്ടം നടത്താൻ കർണാടകത്തിൽ ഇതിലും നല്ല സ്ഥലം വേറെയില്ല' - എന്നാണ് ടി ബൽറാം ഫേസ്ബുക്കില്‍ കുറിച്ചത്. കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
രാത്രിയിൽ യാത്ര നടത്തുന്നവർ നിർബന്ധമായും സൈക്കിളിൽ റിഫ്ലക്റ്ററുകൾ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികർ ഹെൽമെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കണം. അമിത വേഗത്തിൽ സൈക്കിൾ സവാരി നടത്തരുത്. സൈക്കിൽ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ജനാധിപത്യ വിശ്വാസത്തെയും നിയമസഭയുടെ അധികാരത്തെയും ചോദ്യം ചെയ്യാൻ ഗവർണറെ അനുവദിക്കണമോ എന്ന ചോദ്യം ഇപ്പോൾ ജനങ്ങൾക്ക് മുന്നിലുണ്ട്. ഭരണഘടനയില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ നിര്‍വ്വചിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും നാളെ പുറത്തുവിടും. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്. വേറെ എവിടെയാണ് ഇത്തരം രീതികള്‍ ഉള്ളതെന്നും ഗവര്‍ണര്‍ ചോദിച്ചു.
നായ്ക്കൾ ഇവിടെ ഒരു റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുകയാണ്. നമുക്കതിൽ നാണക്കേടും വേദയുമെല്ലാമുണ്ട്. ആ റിപ്പബ്ലിക് അഴിച്ചുപണിത് നമുക്ക് റോഡിലൂടെ നടക്കണം. കൊവിഡ് കാലം കഴിഞ്ഞ് മുണ്ടും മടക്കിക്കുത്തി റോഡിലൂടെ നടക്കാനും ചായക്കടയിൽ കയറി ചായ കുടിക്കാനുമെല്ലാം
അതേസമയം, ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്ന തര്‍ക്കം നാടകമാണ് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. 'സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്താല്‍ ഗവര്‍ണര്‍ നല്ല വ്യക്തിയും സര്‍ക്കാര്‍ പറയുന്ന നിയമവിരുദ്ധമായ കാര്യം ഗവര്‍ണര്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ അദ്ദേഹം ബിജെപി ആര്‍ എ
വി മുരളിധരന്‍റെ പ്രസ്താവനയെ തള്ളി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും രംഗത്തെത്തി. മഹാബലി ജനിച്ചത് കേരളത്തിൽ അല്ല എന്ന പരാമർശം നടത്തിയ കേന്ദ്രമന്ത്രി വിവരമില്ലാത്ത ആളാണ്. ഇക്കാര്യം ആധികാരികമായി പറയാൻ മഹാബലിയ്ക്കൊപ്പം ജനിച്ച ആളാണോ വി മുരളീധരൻ എന്നും അദ്ദേഹം ചോദിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്തയോട് കഴിഞ്ഞ ദിവസം കെ എം ഷാജി പ്രതികരിച്ചിരുന്നു. പാര്‍ട്ടി തന്നെ തിരുത്തിയാലും ശത്രുപാളയത്തിലേക്ക് പോകില്ലെന്നും പാര്‍ട്ടിക്ക് എല്ലാവരെയും തിരുത്താന്‍ സാധിക്കുമെന്നുമാണ് ഷാജി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.