അവര് സിനിമ കണ്ടിട്ടില്ലെന്ന് തോന്നുന്നു. കണ്ടവരൊക്കെയാണ് അഭിപ്രായം പറയുന്നത്. ചിലപ്പോള്‍ അവര്‍ക്ക് കാണാനുളള അവസരമുണ്ടായിക്കാണില്ല. എന്റെ കഥാപാത്രത്തിനപ്പുറത്തേക്ക് ആ സിനിമയ്ക്ക് അംഗീകാരം ലഭിക്കുമെന്നും സിനിമയെ സ്വീകരിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു
ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ അവാര്‍ഡ്, ഇന്നലെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴും അതിനുശേഷവും സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും അവാര്‍ഡ് കിട്ടിയതുപോലെ ഫോണ്‍ കോളുകളും അഭിനന്ദനങ്ങളുമായിരുന്നു വന്നത്
അശ്ലില വീഡിയോ പ്രചരിപ്പിച്ചതില്‍ ഐക്യജനാധിപത്യ മുന്നണിക്ക് യാതൊരു പങ്കുമില്ല. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, അത് സാമൂഹ്യമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്തവരെയാണ് പിടികൂടേണ്ടത്. അങ്ങിനെ പിടികൂടാന്‍ ശ്രമിച്ചാല്‍ വാദി പ്രതിയാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ നടത്തിയത് സിപിഎമ്മാണ്.
ഒരു മന്ത്രിയുടെ ഭാര്യ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ അവരുടെ ചിത്രം മാറ്റി ഒരു കേസില്‍ അകപ്പെട്ട സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്ത് വച്ചു. ഇത് ചെയ്തത് കോണ്‍ഗ്രസിന്‍റെ ഡി സി സി പ്രസിഡന്റ് ആയിരുന്നു. അതെ രീതിയാണ് കോണ്‍ഗ്രസ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും എം സ്വരാജ് കുറ്റപ്പെടുത്തി.
പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ചാണ് ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്. വെണ്ണല കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്നും ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാന്‍ തയാറാണെന്നും പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധ റാലിയില്‍ ഉയര്‍ന്നു വന്ന മുദ്രാവാക്യം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരായ അന്വേഷണ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, സംഭവത്തില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 24 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്‍സിപി നേതാവ് സുപ്രിയാ സുലെക്കെതിരെയാണ് ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ വിവാദ പരാമര്‍ശം നടത്തിയത്. രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍ പോയി അടുക്കള ജോലി ചെയ്യണമെന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ നടത്തിയ പരാമര്‍ശം
ജോ ജോസഫിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഭാര്യ ദയാ പാസ്‌കല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജോ ജോസഫ് ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും വ്യാജ വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും ദയ പറഞ്ഞു
നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു.
പുഴുക്കുത്തുകൾ ഉണ്ടെന്ന് ജുഡീഷ്യറി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവ ഇല്ലായ്മ ചെയ്യണമെന്നും എംവി ജയരാജൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് എം വി ജയരാജന്‍റെ പ്രതികരണം.
വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനുമായി സിപിഎം ഓടിനടക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങളുണ്ടായത് അതിന്റെയെല്ലാം ആകെത്തുകയായാണെന്നും അദ്ദേഹം പറഞ്ഞു.