ഇത്രയും സമരം നടന്നിട്ടും സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്‍പോട്ട് പോകുകയാണ്. കോടികള്‍ തട്ടിപ്പ് നടത്താനുള്ള പദ്ധതിയാണ് ഇതെന്ന് സര്‍ക്കാരിന്‍റെ നടപടിയില്‍ നിന്നും മനസിലാകും. നന്ദിഗ്രാമില്‍ സംഭവിച്ചതുപോലെ സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.
ഇത് ചട്ടപ്രകാരമുള്ള പരാതിയല്ല. ചട്ട പ്രകാരം അതിജീവിത പരാതി നല്‍കിയാല്‍ ഇത് പരിശോധിക്കുകയും എതിര്‍ കക്ഷിയില്‍ നിന്നും മറുപടി തേടുകയും ചെയ്യും. ഇത് പരാതിക്കാരിക്ക് കൈമാറും. തുടര്‍ന്ന് അവരുടെ ഭാഗവും ബാര്‍ കൌണ്‍സില്‍ കേള്‍ക്കും. പിന്നീട് വിഷയം ജനറൽ കൗൺസിലിൽ വച്ച ശേഷം അച്ചടക്ക നടപടി വേണ്ടതുണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തല ഒരു മോശം പ്രതിപക്ഷ നേതാവാണെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം മികച്ച പ്രതിപക്ഷ നേതാവായിരുന്നു എന്നുപറയുന്നതില്‍ മടിയുമില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തെ സംബന്ധിച്ച് പരമ്പരാഗതമായ കാഴ്ച്ചപ്പാടിനകത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ട്'-എം സ്വരാജ് പറഞ്ഞു.
പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടും. വിഷയവുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നാളെ തിരുവനന്തപുരത്ത് വെച്ചായിരിക്കും ചര്‍ച്ച നടക്കുക. അതേസമയം, പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളും പതാകകളും
സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് കെ പി സി സി ഇതുവരെ തനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ സോണിയാ ഗാന്ധിയുമായി സംസാരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
സിപിഎം നേതാക്കളെ കണ്ട് ഖേദം പ്രകടിപ്പിച്ചാണ് ആര്‍ ചന്ദ്രശേഖരന്‍ പയ്യന്നൂരില്‍ നിന്നും മടങ്ങിയത്. പാര്‍ട്ടി കോണ്‍ഗ്രസ് അനുബന്ധ പരിപാടികളില്‍ കെ. പി. സി.സി വിലക്ക് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് സിപിഎം പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയില്‍ പെട്ടില്ലെന്നും പലര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ജെബി മേത്തര്‍ പറഞ്ഞു. തനിക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നേണ്ടതില്ല. തീരുമാനങ്ങളുടെ അവസാനവാക്ക് പാര്‍ട്ടി നേതൃത്വത്തിന്‍റെയായിരിക്കും. ആദ്യം വിമര്‍ശിക്കുന്നവര്‍ക്കും
കുട്ടികളുടെ മുന്‍പില്‍ വെച്ച് അച്ഛനമ്മമാരെ മർദ്ദിക്കുന്ന മനുഷ്യത്വരഹിത ദൃശ്യങ്ങൾ ആരുടെയും മനസ്സിൽ നിന്നും മായില്ല. സ്ത്രീകളുടെ ഉടുവസ്ത്രം വരെ വലിച്ചു കീറാൻ പിണറായി വിജയൻ്റെ നാണം കെട്ട പോലീസ് നിരത്തിലിറങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കണ്ടിട്ടും പ്രതികരിക്കാതെ മൗനം നടിക്കാൻ
'ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ എസ് എസ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
ലോകത്തിനുമുന്നില്‍ ഇന്ത്യ അഭിമാനത്തോടെ പറയുന്ന വനിതാ പ്രധാനമന്ത്രിപോലും കോണ്‍ഗ്രസില്‍ നിന്നാണ് ഉണ്ടായത്. സ്ത്രീകളെ എന്നും പരിഗണിക്കുന്ന പാര്‍ട്ടിയാണ്. സ്ത്രീകള്‍ക്ക് ഇനിയും അവസരങ്ങള്‍ നല്‍കുകതന്നെ ചെയ്യണം'-ജെബി മേത്തര്‍ പറഞ്ഞു.