അതേസമയം കള്ളപ്പണമായി കൊണ്ട് വന്ന മൂന്നരക്കോടി തന്‍റേതല്ലന്നും, ബിജിപി നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് കൊണ്ട് വന്നതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ തന്‍റെ പണമാണെന്ന് സമ്മതിച്ചത് പരപ്രേരണ മൂലമെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.
ഇന്ന് രാവിലെ മുതല്‍ പ്രതികളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടക്കുന്നുണ്ട്. പ്രതികളുടെ വീട്ടില്‍ നിന്നും കേസിന് ആവശ്യമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടന്നാണ് പ്രാഥമിക വിവരം. അറസ്റ്റ് ചെയ്ത പ്രതികളെ അവരവരുടെ വീടുകളിലേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയി. പിപിറ്റി കിറ്റ് ധരിപ്പിച്ചാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോയത്.
40 കോടി രൂപയാണ് വിവിധ ജില്ലകളില്‍ വിതരണം ചെയ്യാനായി ധര്‍മ്മരാജന്‍ വഴി എത്തിച്ചത്. ഇതില്‍ 17 കോടി രൂപയും എത്തിയത് കര്‍ണ്ണാടകയില്‍ നിന്നാണ്. ഇടനിലക്കാര്‍ വഴി കോഴിക്കോട്ടുനിന്ന് 23 കോടി രൂപയും സമാഹരിച്ചുവെന്ന് കുറ്റപത്രം പറയുന്നു. മാര്‍ച്ച് 5 മുതല്‍ കൃത്യം ഒരുമാസക്കാലയളവിലാണ് വിവിധ ജില്ലാ കമ്മിറ്റികള്‍ക്കും ഘടകങ്ങള്‍ക്കുമായി ഈ പണത്തിന്റെ വിതരണം
തലസ്ഥാനത്തേയ്ക്കുള്ള പ്രധാന പാതകളിൽ ഒന്ന്. റോഡിലൂടെ ഒരുപാട് പ്രൈവറ്റ് ബസുകൾ പതിവിൽകൂടുതൽ പായുന്നു.എല്ലാറ്റിലും കൊടികൾ.നിറയെ ആളുകൾ. അന്നൊക്കെ രാഷ്ട്രീയ പാർട്ടിക്കാർ സമരത്തിന് പോകുന്ന ബസുകളിലും ലോറികളിലും കോളാമ്പികൾ ഘടിപ്പിക്കും
രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് മിനുട്സില്‍ എഴുതി ചേര്‍ത്തിരുന്നു. അതോടൊപ്പം പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കമാണ് പ്രശ്നം രൂക്ഷമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഐഎന്‍എലിന് മന്ത്രി സ്ഥാനം ലഭിച്ചത്. അഹമ്മദ് ദേവർകോവിലാണ് ഐഎന്‍എല്ലിന്‍റെ ആദ്യമന്ത്രി.
സംസ്ഥാനത്തെ 90% സഹകരണ ബാങ്കുകളും സിപിഎം നിയന്ത്രണത്തിലാണുള്ളത്. സാധാരണക്കാര്‍ കൂടുതലായും നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്ന ഇടമാണ് സഹകരണ ബാങ്കുകള്‍. അതിനാല്‍ ഇത് സിപിഎം പ്രതിഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്. അതോടൊപ്പം പ്രതിപക്ഷം വലിയ രീതിയിലുള്ള പ്രതിരോധമുയര്‍ത്തിയിട്ടുണ്ട്
കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് പൊലിസ് നല്‍കിയ കുറ്റപത്രത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും വെട്ടിലാക്കുന്ന വിവരങ്ങളുള്ളത്. കൊടകര വെച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട ഉടനെ പ്രതി ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് സുരേന്ദ്രനെയായിരുന്നു എന്ന് കുറ്റപത്രം പറയുന്നു.
മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള തായി കണ്ടെത്തിയ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം