'പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക’ എന്ന എസ്.ഐ. ആനി ശിവയുടെ വാക്കുകളും വിഡി സതീശന്‍ പങ്കുവയ്ച്ചു.
കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വർഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണ് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കേരളത്തിലെ ഓരോ കലാകാരനുമുണ്ട്
'ആണ്‍കുട്ടികള്‍ ഉളള എല്ലാ വീട്ടിലും ഓരോ തുലാസുകളുണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ ത്രാസ് പിടിച്ചെടുക്കുക, എനിക്ക് രണ്ട് ആണ്‍ മക്കളാണ്. എന്റെ വീട്ടിലും ഉണ്ട് ത്രാസ്. അത് ഞാന്‍ ഒഴിവാക്കുകയാണ്'. സലീം കുമാര്‍ പറഞ്ഞു.
കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവർക്ക് സംഘടനയില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ. സഖാക്കളെ കൊലപ്പെടുത്തിയവരുമായി ചേർന്ന് ക്വട്ടേഷനും സ്വർണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവർക്ക് എന്ത് പാർട്ടിയെന്ന് ഷാജർ ഫേസ് ബുക്കിൽ കുറിച്ചു. ഇത്തരം അരാജക സംഘങ്ങൾക്കെതിരെ നാടിനെ മോചിപ്പിക്കാൻ മുന്നോട്ട് വരണമെന്നും ഷാജർ ആവശ്യപ്പെട്ടു.
ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അവരോട് ഉടന്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തീരുമാനങ്ങള്‍ നടപ്പിലാക്കിയ രീതിയില്‍ ചില തെറ്റുകളുണ്ടായിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനത്തെക്കുറിച്ചോ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആളുകളെക്കുറിച്ചോ ആര്‍ക്കും പരാതിയില്ല. അതെല്ലാം ഹൈക്കമാന്‍ഡിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളാണ്