വനിതാ കമ്മീഷന്‍ അധ്യക്ഷയോട് തനിക്ക് സഹതാപം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. സ്ത്രീകള്‍ക്ക് കരുത്തും, ആശ്വാസവും ആകേണ്ട കമ്മീഷന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിന് അപമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം കമ്മീഷന്‍റെ വിശ്വാസ്യതയാണ് തകര്‍ത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ വിഷയം സര്‍ക്കാരും, ഇടതുപക്ഷ പാര്‍ട്ടിയും കാര്യമായി കൈകാര്യം ചെയ്യണമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷോഭിച്ച് സംസാരിക്കേണ്ടിവന്ന സംഭവത്തില്‍ ജോസഫൈന്‍ മാപ്പ് പറഞ്ഞു. പെണ്‍കുട്ടികള്‍ പരാതിപ്പെടാനായി ധൈര്യത്തോടെ മുന്നോട്ടുവരാത്തതിലുളള ആത്മരോഷമാണ് താന്‍ പ്രകടിപ്പിച്ചത്. പക്ഷേ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോധ്യമായി
തെരഞ്ഞെടുപ്പ് സമയത്ത് ഇടത് പക്ഷ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഒന്നായിരുന്നു സ്ത്രീ സുരക്ഷ. അങ്ങനെയൊരു വാഗ്ദാനം നിലനില്‍ക്കെ വനിതാ കമീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടായിരിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിക്ക് വഴിയൊരുക്കിയിരിക്കുയാണ്.
സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കുവാൻ ശ്രമിക്കുന്ന അദ്ധ്യക്ഷ തുടർന്നും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല. അതുകൊണ്ട് എം. സി. ജോസഫൈനെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി. കബീറും, സെക്രട്ടറി ജെ അരുൺ ബാബുവും പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ പരീക്ഷ നടത്താന്‍ സംസ്ഥാനം സജ്ജമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷ ഒഴിവാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വാദം.