അവന്‍ അതിന് വഴങ്ങാതെ വന്നപ്പോള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്' സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യാജമൊഴി നല്‍കാന്‍ വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചുവെന്ന് സഞ്ജയ് പിപോലിയുടെ ഭാര്യ പറഞ്ഞു. ഞങ്ങള്‍ക്ക് മകനെ നഷ്ടമായി. അവന്‍ മിടുക്കനായിരുന്നു. എന്തിനാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയില്ലെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.
ശിവ് സേന പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണുള്ളത്. തനിക്ക് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ലെന്ന് തോന്നിയാല്‍ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. സര്‍ക്കാരിനെ താഴെയിടാന്‍ ശ്രമിക്കുന്നത് ശിവ് സേനയിലെ അംഗങ്ങളാണ്. ഇത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്.
വിമത നേതാവ് എക്നാഥ് ഷിന്‍ഡെ അസമിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം അസം കോണ്‍ഗ്രസ് നേതാവ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ഏക്നാഥ് ഷിൻഡേയോട് സംസ്ഥാനം വിട്ടുപോകണമെന്ന് കത്തിലൂടെ നിര്‍ദ്ദേശിച്ചുവെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വിമത എം എല്‍ എമാര്‍ എങ്ങനെയാണ് ഗുജറാത്തിലേക്കും അസമിലേക്കും പോയതെന്ന് എല്ലാവര്‍ക്കും അറിയാം. മഹാരാഷ്ട്രയില്‍ ഇതിനുമുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു
ഡിഷയില്‍ നിന്നും വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ ദ്രൗപദി മുർമു നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുര്‍മുവിന്‍റെ സ്ഥാനാര്‍ഥിത്വം ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും അംഗീകരിച്ചെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു
അസം സര്‍ക്കാര്‍ വെളളപ്പൊക്കത്തെ അഭിമുഖീകരിക്കുമ്പോള്‍ അവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്, വിമത എംഎല്‍എമാരെ ബംഗാളിലേക്ക് അയക്കൂ. അവര്‍ക്ക് ഇവിടെ നല്ല സ്വീകരണം നല്‍കാം എന്നായിരുന്നു മമതയുടെ പരിഹാസം
സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ബ്രഹ്മപുത്ര, ബരാക് നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടര്‍ന്നാണ് അസമില്‍ വെള്ളപ്പൊക്കമുണ്ടായത്. 55 ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും 89 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.
46 എംഎൽഎമാർ തന്നോടൊപ്പം ഉണ്ട് എന്ന് അവകാശപ്പെടുന്ന ഏക്നാഥ് ഷിൻഡെ വിമത എംഎൽഎമാരെ ഗുവാഹത്തിയിലേക്ക് മാറ്റിയതായാണ് വിവരം. 34 ശിവ് സേന എംഎല്‍മാരും 8 സ്വതന്ത്ര എംഎല്‍മാരുമാണ് ഷിൻഡെക്കൊപ്പമുള്ളത്. 12 എംഎല്‍എമാര്‍ മാത്രമാണ് ഉദ്ധവിനൊപ്പം നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ശിവസേനയുടെ ചിഹ്നം അടക്കം