'പദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂറിനുളളില്‍തന്നെ കേന്ദ്രസര്‍ക്കാരിന് അഗ്നിപഥ് നിയമനചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടിവന്നു. ആസൂത്രണങ്ങളില്ലാതെ, ധൃതിയില്‍ തീരുമാനമെടുത്ത് യുവാക്കളെ കുടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
അവര്‍ എന്റെ ഷൂസ് വലിച്ചെറിഞ്ഞു. ഞങ്ങളോട് ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്. വെളളം ചോദിച്ചിട്ട് അതുപോലും തന്നില്ല. പുറത്തുനിന്ന് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ കച്ചവടക്കാരെ വിലക്കി. ഈ ബസില്‍ ഞാനുള്‍പ്പെടെ 8 സ്ത്രീകളുണ്ട്.
മത്സരിക്കാനില്ലെന്ന് ശരത് പവാര്‍ അറിയിച്ചതോടെ മുൻ ഗവർണർ ഗോപാൽ ഗാന്ധിയും മുൻ കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ളയും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം പിടിച്ചു. അതേസമയം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ സംയുക്ത സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ശരത് പവാർ അറിയിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരെ എവിടെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്? അതിന്‍റെ പകര്‍പ്പ് കാണിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറാകണം. എഫ് ഐ ആര്‍ ഇല്ലാത്ത പക്ഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണം നടത്താന്‍ ഇ ഡിക്ക് എങ്ങനെയാണ് സാധിക്കുകയെന്നും ചിദംബരം ചോദിച്ചു
അടുത്തിടെ തെലങ്കാനയിലെത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്ക് എതിരെ ഒരു വാക്കുപോലും പറയാതെ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചതാണ് ടി.ആര്‍.എസിനെ പ്രകോപിപ്പിച്ചതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എന്‍ സി പി നേതാവ് ശരത് പവാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതിനെതിരെയും കെ. ചന്ദ്രശേഖർ റാവു വിമര്‍ശനം ഉന്നയിച്ചു.
ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ പല രീതിയില്‍ ദുരിതം അനുഭവിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ മറക്കാനാണ് ഇ ഡിയെ മുന്‍ നിര്‍ത്തി ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ഇത്തരം അന്വേഷണ ഏജന്‍സികളെ മാറ്റി നിര്‍ത്തി എതിരാളികളെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നും എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ശരത് പവാര്‍ മത്സരിക്കാനില്ലെന്ന തീരുമാനം അറിയിച്ചതോടെ ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.