തുടര്‍ന്നാണ് ന്യൂനപക്ഷങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ഒഴിപ്പിക്കലിനും തകര്‍ക്കലിനും ഉത്സാഹംകാണിക്കുന്ന ബിജെപിയുടെ ഡല്‍ഹി അധ്യക്ഷന്റെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് ആം ആദ്മി ആരോപിച്ചത്
നിയമ നടപടികള്‍ സധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക രീതിയിലാകണം എന്നും അവരുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കുന്ന രീതിയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരണമെന്നും ഉദ്ദേശിച്ച് പ്രാദേശിക പരിഗണന നല്‍കണമെന്ന് നേരത്തെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു
പോയി ഗവേഷണം ചെയ്യൂ. എം എയും പിഎച്ച്ഡിയും എടുക്കു. അതിനുശേഷം ഇത്തരത്തിലുളള വിഷയങ്ങളുമായി കോടതിയെ സമീപിച്ചാല്‍ മതി. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നതിന് ആരെങ്കിലും തടസം നിന്നാല്‍ ഞങ്ങളുടെ അടുത്തേക്ക് വരൂ'- എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്
ഡിജിപിയായിരുന്ന മുകുള്‍ ഗോയലിനെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുകുള്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം, ചിന്തിൻ ശിബരത്തിന് മുന്നോടിയായി കഴിഞ്ഞയാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ വളരെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. ഒരു കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ഥി, ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരത പര്യടനം നടത്തണം, ജംബോ കമ്മിറ്റികള്‍ പൂര്‍ണമായും ഒഴിവാക്കണം,
ഈ പദ്ധതി വഴി പ്രതിവര്‍ഷം 50,000 രൂപയാണ് ഓരോ കുട്ടിക്കും ലഭിക്കുകയെന്ന് സൊമാറ്റോ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. കൂടാതെ 10 വര്‍ഷമായി സൊമാറ്റയുടെ ഭാഗമായ ജീവനക്കാരുടെ മക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ നല്‍കുമെന്നും ദീപീന്ദർ ഗോയൽ അറിയിച്ചു.
അവരെ പ്രമോട്ട് ചെയ്യാന്‍ പ്രതിഫലമായി ഞാന്‍ ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകളാണ്. അതിനുസമ്മതിച്ചാല്‍ പരസ്യത്തില്‍ അഭിനയിക്കാമെന്ന് അവരോട് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്
പണ്ഡിറ്റ് നെഹ്‌റുവിന് ചെയ്യാന്‍ കഴിയാത്തത് നിലവിലെ സര്‍ക്കാര്‍ ചെയ്യുന്നു എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. താങ്കള്‍ പറഞ്ഞത് ശരിയാണ് സര്‍. നെഹ്‌റുവിന് കോടതിയില്‍ കളളം പറയാന്‍ സാധിച്ചിട്ടില്ല
രാജ്യദ്രോഹക്കേസ് മരവിപ്പിക്കരുതെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയെടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്