കങ്കണയുടെ പരാമര്‍ശം രാജ്യദ്രോഹമാണ്. അവര്‍ക്ക് നല്‍കിയ പദ്മശ്രീ തിരിച്ചെടുക്കാന്‍ രാഷ്‌ട്രപതി തയ്യാറാകണം. മഹാത്മാഗാന്ധി, നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ ധീര സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ കുറച്ചു കാണിക്കുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന
'കാസ്ഗഞ്ചിലെ അല്‍ത്താഫ്, ആഗ്രയിലെ അരുണ്‍ വാല്മീകി, സുല്‍ത്താന്‍പൂരിലെ രാജേഷ് തുടങ്ങിയവരുടെ മരണം സംരക്ഷിക്കേണ്ടവര്‍ തന്നെ വിഴുങ്ങുകയാണ് എന്ന് വ്യക്തമാക്കുകയാണ്. കസ്റ്റഡിയില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് മുന്നിലാണ്. ബിജെപിയുടെ ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു, ഇവിടെ ആരും സുരക്ഷിതരല്ല' എന്നാണ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പെട്ടന്ന് ഇത്തരമൊരു നടപടി ഉണ്ടായതിന്റെ കാരണം അറിയില്ലെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദികള്‍ യോഗി സര്‍ക്കാരാണെന്നും യഥാര്‍ത്ഥ കുറ്റവാളിയായ ആരോഗ്യമന്ത്രി ഇപ്പോഴും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെടുക്കുന്നതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ കൊലയാളിക്ക് ആദരം നല്‍കുന്നു. ഇപ്പോൾ മംഗൽ പാണ്ഡേ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നെഹ്‌റു എന്നിവരുടെ ജീവോജ്ജലമായ പോരാട്ടത്തെ അപമാനിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന പരാമര്‍ശം നടത്തിയവരെ ഞാന്‍ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ മാസം ടി-20 മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഫാസ്റ്റര്‍ ബോളര്‍ മുഹമ്മദ് ഷമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടക്കുകയും ഇതിനെതിരെ കോഹ്ലി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് കോഹ്ലിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്
ആഡംബര കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിയിലേക്ക് മന്ത്രി അസ്ലം ഷെയ്ഖിനെയും, മറ്റ് പല മന്ത്രിമാരുടെ മക്കളെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് എന്‍ സി പി നേതാവും മന്ത്രിയുമായ നവാബ് മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസ്ലം ഷെയ്ഖിന്‍റെ വെളിപ്പെടുത്തല്‍.
കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസിന്‍റെ അന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കുവാന്‍ വിമരമിച്ച ഒരു ഹൈക്കോടതി ജഡ്ജിയെ നിയമിക്കും. അദ്ദേഹം ഉത്തര്‍പ്രദേശിന് പുറത്തു നിന്നുമായിരിക്കുമെന്നും എന്‍ വി രമണ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ആവശ്യപ്പെട്ടു
മുല്ലപ്പെരിയാറിലെ ബേബി ഡാമില്‍ അറ്റക്കുറ്റ പണികള്‍ നടത്തിയാല്‍ മതിയെന്നും പുതിയ ഡാം ഇപ്പോള്‍ ആവശ്യമില്ലെന്നുമാണ് തമിഴ്നാടിന്‍റെ നിലപാട്. ഇത് രണ്ട് സംസ്ഥാനങ്ങളെയും സംബന്ധിച്ച് വൈകാരിക വിഷയമായതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യാനാണ് തമിഴ്നാടിന്‍റെ തീരുമാനം. എന്നാല്‍ എം കെ സ്റ്റാലിന്‍ സ്വന്തം സംസ്ഥാനത്തെ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് തേനി അടക്കം അഞ്ച് ജില്ലകളില്‍ അണ്ണാഡിഎംകെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രതിഷേധം നാളെ മുതല്‍ ആരംഭിക്കും.