റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ എന്നിവരെ വെച്ച് ചിത്രം ചെയ്യുമെന്നായിരുന്നു ആഷിക് അബു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ ടൊവിനോ തോമസിലേക്ക് എത്തുകയായിരുന്നു.
സിനിമ റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാനായെങ്കിലും പിന്നീട് നിര്‍മ്മാതക്കള്‍ പ്രതീക്ഷിച്ചതുപോലെ ചിത്രത്തിന് വിജയം നേടാന്‍ സാധിച്ചില്ല. അതോടൊപ്പം, കമല്‍ ഹാസന്‍ നായകനായെത്തിയ വിക്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇതും സാമ്രാട്ട് പൃഥ്വിരാജിന്‍റെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തുന്നത്.
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായാണ് എത്തുന്നത്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമലഹാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുകയെന്ന് സംവിധായകന്‍ ആറ്റ്ലി പറഞ്ഞു. ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. സിനിമയുടെ ടൈറ്റില്‍ അനൗൺസ്മെന്റ് ടീസറാണ് റിലീസ് ചെയ്തത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.
കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാ സ്വദേശിയുടെ നിയമപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
നവാഗതനായ അഭിജിത്താണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗത സംവിധായകന്‍റെ ചിത്രമെന്നു തോന്നാത്ത രീതിയിലാണ് ജോണ്‍ ലൂഥര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതും ചിത്രത്തിന്‍റെ വിജയത്തിന്‍റെ പ്രധാനകാരണമായി എന്നാണ് സിനിമാ നിരൂപകര്‍ വിലയിരുത്തുന്നത്.
പശുവുമായി ബന്ധപ്പെട്ട കാര്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞതാണ്. എന്തെങ്കിലും കരുതികൂട്ടി വന്ന് സംസരിച്ചതല്ല. അഭിമുഖത്തില്‍ അത്തരമൊരു ചോദ്യമുണ്ടായപ്പോള്‍ തന്‍റെ നിലപാട് പറയുകയാണുണ്ടായത്. എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ട്. ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലർ അതു വേണ്ടായിരുന്നുവെന്നും ചിലർ നന്നായെന്നും പറഞ്ഞു.
ഈ മാസം 20 ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ 3.53 കോടി മാത്രമേ വരുമാനം നേടാനായുള്ളു. ഇതോടെ നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ട്രൈലര്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ മോശം പ്രതികരണമാണ് പ്രേക്ഷരില്‍ നിന്നും ലഭിച്ചത്. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് ധാക്കഡുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
വൃദ്ധനെ ഉച്ചയായി എന്ന കമന്‍റിന് താങ്കളുടെ കളിയാക്കലിന് നന്ദി. പ്രായം ആകുമ്പോള്‍ നിങ്ങളെയാരും കളിയാക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാമെന്നാണ് അമിതാഭ് ബച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്.
നവാഗതനായ ജോണ്‍ വര്‍ഗീസിന്‍റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ഈ ചിത്രം 'അബ്ബബ്ബാ' എന്നാ പേരിലാണ് കന്നഡയില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റര്‍ ആന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി
ഒരു മാളില്‍ തീവ്രവാദികള്‍ കയറുകയും ജനങ്ങളെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. ഏപ്രില്‍ 13ന് എല്ലാ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.
1920 കളിലെ സ്വാതന്ത്രസമര സേനാനികളായ അലൂരി സീതരാമ രാജു ,കോമരം ഭീം എന്നിവരുടെ കഥപറയുന്ന സിനിമയാണ് ആര്‍ ആര്‍ ആര്‍. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്