Literature
കഴിഞ്ഞ വര്‍ഷം ഒരു ബു ബോനിക് പ്ലേഗ് ഗര്‍വാളിലെ ജനതയെ ആകെ തുടച്ചു നീക്കി. ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലെ എല്ലാ ജീവനുകളും അതില്‍ പൊലിഞ്ഞുപോയി. അയാള്‍ കാണുന്ന പച്ചയും മഞ്ഞയും നിറമുള്ള കടുകുപാടങ്ങളില്‍ കടുക് കൊയ്യാന്‍ പാകത്തില്‍ നില്‍ക്കുന്നത് അത് പ്ലേഗിനുമുമ്പ് നട്ടതുകൊണ്ടാണ്. വിളവെടുക്കാന്‍ പക്ഷേ ഗ്രാമത്തില്‍ ആരും അവശേഷിച്ചിരുന്നില്ല. അവശേഷിച്ച കുറച്ചാളുകള്‍ മലമ്പ്രദേശത്തെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് സമതലങ്ങളിലേക്ക് പോയി. ഇരുട്ടുവീണു തുടങ്ങിയിരുന്നു. രാത്രിയാവുകയാണ്. എന്ത് ചെയ്യണം എന്നറിയാതെ അയാള്‍ വീട്ടുമുറ്റത്ത് നിന്നു
നേരം തെറ്റിയാണെങ്കിലും തന്നെയും അയാൾ കൊണ്ടുപോവുകയാണ്. കൂടുതൽ നല്ല ആ ഇടത്തിലേക്ക്... നിറയെ പുല്ലുകളുള്ള പച്ചത്തുരുത്തിലേക്ക്...ആലോചനകളോടെ പോത്ത് നടന്നു. നേരം മയങ്ങി. പരിസരത്തെ ജാറപ്പുരയിൽ എരിയുന്ന കുന്തിരിക്കപ്പുകമണം പരിലസിച്ച അന്തരീക്ഷം. അരണമരത്തിലിരുന്ന് അപലക്ഷണം പോലെ കുത്തിചൂളാൻ കരഞ്ഞു.
മരിച്ചൊരാൾ എപ്പോഴും കുടിച്ചിരുന്നു, കുടിയിലെപ്പോഴുമയാൾ ലളിതമായി മരിച്ചിരുന്നു, മരിച്ചിട്ടയാൾ എഴുന്നേറ്റ പ്രഭാതങ്ങളിലെയിലകളിൽ, തൂങ്ങി നിന്ന ജലക്കനങ്ങളിൽ, നിന്നയാൾ മറ്റൊരു വെളിച്ചമില്ലാ പ്രഭാതത്തിന്റെ, ആവിയൂതി കളഞ്ഞിരുന്നു. കുടിച്ച് കുടിച്ച് തിളച്ച് മരിച്ചൊരാളുടെ മുഷിഞ്ഞ തലയിലൊരു മുദ്രാവാക്യമുണ്ടാർന്നു ആ മുദ്രാവാക്യത്തിലെമ്പാടും ചോരച്ച ചുമകളുണ്ടാർന്നു ചുമയിലൊരു പോലീസേമ്മാൻ ബുട്ട്സിട്ട് നടന്നാർന്നു
യൂസഫലി കേച്ചേരി, ഒ .എന്‍. വി, സച്ചിദാനന്ദന്‍, വേണു വി ദേശം എന്നിവരുടെ കവിതകളാണ് ഉമ്പായി ഗസലുകളാക്കി അവതരിപ്പിച്ചത്. ഉമ്പായി ഈ കവിതകള്‍ക്ക് പുതിയ ഭാവതലം നല്‍കി. അദ്ദേഹത്തിന്‍റെ ആലാപനമാണ് അതിനെയെല്ലാം ഗസലുകളാക്കി മാറ്റിയതെന്ന് പറയാം. അല്ലാതിരുന്നെങ്കില്‍ അവ വെറും കവിതകളായി മാത്രം നിലനില്‍ക്കുമായിരുന്നു
സുബൈദ വിക്ടോറിയന്‍ മൊറാലിറ്റി'യുടെ മൂശയില്‍ ഉരുവം കൊണ്ട മലയാളിയുടെ കപടസദാചാരബോധത്തെ ചോദ്യം ചെയ്യുന്നു. 'പരിപ്പ് മുറിക്കുന്ന കത്തി', 'പോസ്റ്റു ചെയ്യാന്‍ പെട്ടിയില്ലാത്ത കത്തുകള്‍' തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെ. മനസ്സിന്റെയും വപുസ്സിന്റെയും നരകയാത്രകള്‍ വരച്ചിട്ട സുബൈദ ദസ്തേയവ്സ്‌കിയുടെ ബന്ധുവാണെന്ന കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ല