മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ, നെഹ്രൂവിയൻ യുഗത്തിന്റെ, അന്നത്തെ സാംസ്കാരികലോകത്തിന്റെ, പ്രതിനിധിയായിരുന്നു എബ്രാഹിം അൽക്കാസി. ആ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന അവസാന വ്യക്തിത്വങ്ങളും മാഞ്ഞു കൊണ്ടിരിക്കുകയാണ്.
തകര്‍ക്കപ്പെട്ട ദര്‍ശനങ്ങള്‍, തീയെരിയിച്ച മഹാഗ്രന്ഥങ്ങള്‍, ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍, അപര വംശങ്ങള്‍, കുഴിച്ചുമൂടപ്പെട്ട ഭാഷകള്‍. അവയ്ക്കെല്ലാം മുകളിലാണ് ബാബറിമസ്ജിദ് ഇടിച്ചു വീഴ്ത്തിയത്. ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്.
അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ വരുന്ന നാലഞ്ച് വർഷങ്ങൾ കൊണ്ട് രാജ്യം പ്രാകൃതമായ പിന്നോക്കാവസ്ഥയിലേക്കു പോയേക്കും. പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ അംഗീകരിച്ചതുപോലെ നടപ്പിലാവുകയാണെങ്കിൽ നമ്മുടെ രാജ്യം ഇതുവരെ നേടിയതും, നിലനില്കുന്നതുമായ എല്ലാ പുരോഗതികളും ഇല്ലാതാകും.
ഒരാളുടെ കുപ്പായം തയ്ക്കാനുള്ള അളവുകൾ പോലെയല്ല ആ കുപ്പായത്തിനു ഭംഗിയുണ്ടാക്കാൻ ഒരു തയ്യൽക്കാരൻ കുറിച്ചിടുന്ന അളവുകൾ. ആദ്യത്തേത് ശരീരത്തിൻറെ മാനങ്ങളാൽ നിർണ്ണീതമാകുമ്പോൾ രണ്ടാമത്തേത് ഭംഗിയുടെ അളവുകളെന്ന നിലയിൽ ആദ്യത്തേതിൽ നിന്നും വ്യത്യസ്തമാകുന്നു.
ശ്വാസകോശ സ്രവങ്ങളിലൂടെ അല്ലെങ്കില്‍ അവയുടെ കണങ്ങൾ വഴി മാത്രമേ കൊവിഡ് വൈറസ് പകരുകയുള്ളൂ. ശ്വാസം നിലച്ച് കഴിഞ്ഞ് വായ് ചേർത്തച്ച് മൂക്കുകളിൽ പഞ്ഞി വെച്ച മൃതശരീരത്തിൽ നിന്ന് കൊവിഡ് വ്യാപനത്തിന് ഏക സാധ്യത ശരീരത്തിൽ എവിടെയെങ്കിലും പുരണ്ട സ്രവങ്ങൾ നേരിട്ട് സ്പർശിക്കുക എന്നത് മാത്രമാണ്
കേരളത്തിൽ തൊണ്ണൂറ്റി ഒന്നുപേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്ക് ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌൺ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവർ ഒന്നും ഇപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല. നമുക്ക് അതിശയം തോന്നേണ്ടതല്ലേ ?
എഴുപതുകളുടെ അവസാനത്തിലാണ് മലയാള സിനിമ തൊഴിലില്ലായ്മയെ ഒരു കേന്ദ്ര പ്രമേയമാക്കി കണ്ടുതുടങ്ങുന്നത്. മലയാള സിനിമയിൽ ആദ്യം തൊഴിൽ രഹിതനായി പ്രത്യയക്ഷപ്പെട്ടത് ഭരത് ഗോപിയായിരുന്നു. പിന്നീട് എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യ പകുതി വരെയും തൊഴില്ലായ്മ മലയാള സിനിമയിലെ ഒരു സജീവ വിഷയമായി നിലനിന്നു.
സാഹിത്യത്തിൽ നമ്മൾക്ക് മാധവിക്കുട്ടിയും ബഷീറും ഒക്കെയുണ്ടായിരുന്നിട്ടുണ്ട്. സാമൂഹ്യ പഠനങ്ങളിൽ അതു പോലെ എടുത്തു കാണിക്കാൻ സാധിക്കുന്ന എഴുത്തുകാരിയാണ് ദേവിക. മലയാളത്തിൽ എഴുതുന്നവരുടെ രചനകൾ പരിഭാഷപ്പെടുത്തി ലോകത്തിനു മുമ്പിൽ വെച്ചാൽ യാതൊരു സംശയവുമില്ല ദേവികയാവും നമുക്ക് അഭിമാനിക്കാവുന്ന എഴുത്തുകാരിൽ ഒന്നാമത് വരുന്ന ആൾ.
ഇന്ത്യയുടെ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ചൈന, 2019 ഇലെ കണക്കനുസരിച്ച് 68 ബില്യൺ ഡോളറിന്റെ വസ്തുക്കൾ ഇന്ത്യ ഇറക്കുമതി ചെയ്തപ്പോൾ വെറും 17 ബില്യൺ ഡോളറിന്റെ വസ്തുക്കൾ മാത്രമാണ് നാം കയറ്റുമതി ചെയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാർമസ്റ്റ്യൂട്ടിക്കൾസ്, കെമിക്കൽസ്, റെയിൽവേ സംബദ്ധമായ ഉപകരങ്ങൾ, സ്റ്റീൽ തുടങ്ങി ഒട്ടനവധി ചരക്കുകൾക്ക് ഇന്ത്യ ചൈനയെ ആശ്രയിക്കുന്നു.