International News from Muziriz Post, the definitive source for independent journalism from every corner of the globe.
ഇതിനെതിരെ വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം ശക്തമാണ്. താലിബാൻ മന്ത്രാലയത്തിലെ സർദാർ മുഹമ്മദാണ് ഹെയ്ദാരി, ബാൽഖ്, ഹെറാത്ത് പ്രവിശ്യകളിൽ സ്‌ത്രീകളെ പൊതുകുളി മുറികളില്‍ നിന്ന് വിലക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ താലിബാന്‍ ഭരണകൂടത്തില്‍ നിന്ന് തന്നെ വ്യത്യസ്ഥ അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഫലസ്തീനില്‍ ഇസ്രയേല്‍ 11ദിവസം നടത്തിയ ഗസ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കാണ് എമ്മ വാട്സണ്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. ഒരു സമരത്തിന് പിന്തുണ അറിയിക്കണമെങ്കില്‍ നമ്മള്‍ അതിന്‍റെ ഇരകള്‍ ആകണമെന്നില്ല
തങ്ങള്‍ക്ക് നേരിട്ട ക്രൂര പീഡനത്തില്‍ പലരും കടുത്ത മാനസീക ശാരീരിക വെല്ലുവിളികളെ അതിജീവിക്കാന്‍ ഇപ്പോഴും ശ്രമിക്കുകയാണ്. ഇതില്‍ പലരും തങ്ങളുടെ ഐഡന്റിറ്റി മറച്ച് വെച്ചാണ് ഇപ്പോഴും ജീവിക്കുന്നത്. 36 സ്ത്രീകള്‍ പീഡനത്തിന് ഇരയയെങ്കിലും കോടതിയില്‍ ഹാജരാകുവാന്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് സാധിച്ചത്.
കുടുംബത്തിനെതിരെ നടന്നത് അസൂത്രിതമായ അക്രമണമാണോ എന്ന് പരിശോധിക്കുമെന്നും കുട്ടിയെ അക്രമികള്‍ നേരത്തെ ലക്ഷ്യം വെച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. വെടിയുതിർത്തത് ഒരാളാണോ അതോ നിരവധി ആളുകളാണോ എന്ന് അറിയില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് പല കുടുംബങ്ങളിലും കാണുന്നത് കുട്ടികളെ വേണ്ടന്ന് വെക്കുന്ന രീതിയാണ്. ചിലര്‍ കുട്ടികളെ വേണ്ടന്ന് വെക്കുന്നു. മറ്റ് ചിലര്‍ ഒരു കുട്ടി മാത്രം മതിയെന്ന് തീരുമാനിക്കുന്നു. ഇത് പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നിഷേധമാണ്. മനുഷ്യരിലെ മനുഷ്യത്വം ഇല്ലാതാക്കുകയുമാണ് ഇത്തരം രീതികളിലൂടെ സംഭവിക്കുക.
പ്രതിഷേധക്കാര്‍ സര്‍ക്കാര്‍, സൈനീക ഓഫിസുകള്‍ അക്രമിക്കുന്ന രീതി അംഗീകരിക്കാനാവില്ല. ഇത്തരം ആഹ്വാനങ്ങള്‍ തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം സമര രീതികള്‍ കൊണ്ട് സര്‍ക്കാരിനെ താഴെയിറക്കാം എന്ന് വിചാരിക്കേണ്ട. പക്ഷെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ചര്‍ച്ചകളിലൂടെ പ്രശനം പരിഹരിക്കാനാണ്
ഇസ്‌ലാമിക ശരീഅത്ത് നിയമം അനുസരിച്ച് അന്യ സ്ത്രീകളെ നോക്കാന്‍ പാടില്ല. എന്നാല്‍ ബൊമ്മയെ നോക്കിനില്‍ക്കുന്നത് ഈ നിയമത്തിന് എതിരാണ്. ബൊമ്മകളെ കടകളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുകയാണ് വേണ്ടത്. എന്നാല്‍ നിയമത്തിന്‍റെ ആദ്യപടിയെന്നോണം ബൊമ്മകളുടെ തല മാത്രം നീക്കം ചെയ്താല്‍ മതിയെന്നാണ് ഇസ്‌ലാമിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ കര്‍ശന നടപടികളാണ് താലിബാന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് റെയ്ഡില്‍ പിടിച്ചെടുത്ത മദ്യം ഒഴുക്കിക്കളഞ്ഞത്. എന്നാല്‍ ഇത് എപ്പോഴത്തെ ദൃശ്യമാണെന്നോ എന്നാണ് റെയ്ഡ് നടന്നതെന്നോ വ്യക്തമല്ല
എന്റെ അനന്തിരവന്റെ വിവാഹം കഴിഞ്ഞ് മടങ്ങുംവഴി എന്റെ കാറിനുനേരേ വെടിയുതിര്‍ത്തു. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനത്തെ ഗണ്‍പോയിന്റില്‍ നിര്‍ത്തി.
ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രാജ്യം അഫ്ഗാനിസ്ഥാനാണ്. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ ഒന്‍പത് എഴുത്തുകാരുമാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയില്‍ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. പാകിസ്ഥാനിലും മറ്റ് ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധനയുണ്ടായിരുന്നു. രണ്ട് വൈറസുകളും ഒരേ സമയം ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് ഫ്ലൊറോണ ഉണ്ടാവുക. യുകെയിലും യുഎസിലും ഒമൈക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
90 കാരനായ ഡസ്മണ്ട് ടുട്ടു ഡിസംബര്‍ 26 ന് കേപ്ടൌണിലെ ഒയാസിസ് ഫ്രെയില്‍ സെന്‍ററിലാണ് അന്തരിച്ചത്. കറുത്ത വംശജരിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പായ ഡസ്മണ്ട് ടുട്ടു മനുഷ്യ വിമോച്ചനത്തിലൂന്നിയ കാഴ്ചപ്പാടുകള്‍കൊണ്ടും കറുത്തവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങല്‍ക്കൊണ്ടുമാണ് ലോക ശ്രദ്ധയിലേക്ക് വന്നത്