Literature
കെട്ടുകാഴ്ചകളെ ആഘോഷിക്കുന്ന നമ്മുടെ പോസ്റ്റ്മോഡേൺ കുത്തൊഴുക്കിൽ നിന്ന് ക്ഷേമ കരചേർന്നുനിൽക്കുന്നു. ഫോട്ടോഗ്രഫിക് കാഴ്ച്ചയിൽ തുടർജീവിതം കണ്ടെത്തുന്ന, ആത്മനഷ്ടം വന്ന നമ്മുടെ ജീവിതത്തോട്, പഴയതെന്ന് തോന്നിയേക്കാവുന്ന മൂല്യസങ്കല്പങ്ങളുടെ ഉള്ളുറപ്പുകൊണ്ട് ക്ഷേമയുടെ കവിത പ്രതികരിക്കുന്നു. ഇങ്ങിനെ തന്റെ ഉൾവലിവുകളെ അകലം പാലിക്കാനുള്ള അടവും തന്ത്രവുമായി പരിണമിപ്പിക്കുന്നു
ആമയിന്നോളം അതിൻറെ വീടു മറന്നുനടന്നില്ല. ആരുടെ മുന്നിലും കൂടുചുമക്കുന്നതിനു മടിയുമില്ല, കുറ്റബോധവും അപകർഷതയും അതിനെ വേട്ടയാടിയില്ല, പിടിപ്പുകേടുകൊണ്ടല്ലേയെന്നു തലമുറകൾ അവരുടെ പിതൃക്കളോടു രോഷം കൊണ്ടില്ല. ഏറ്റവും മന്ദനെന്നുള്ള വ്യാഖ്യാനങ്ങൾക്കിടയിലൂടെ സകലഭൂഖണ്ഡങ്ങളിലും അതു കയറിപ്പറ്റിക്കഴിഞ്ഞിരിക്കുന്നു. ആരോടും തോൽക്കാതെ, മത്സരിക്കാതെയും.
എം ബി രാജേഷിനെ പിന്തുണച്ചതിന്റെ പേരിൽ സാഹിത്യകാരൻ ബെന്യാമിൻ കോപ്പിയടിച്ചു എന്ന് പറയുന്ന ചില ഉദാര ജനാധിപത്യവാദികളോട് ഒന്നേ പറയാനുള്ളു. അപവാദം പ്രചരിപ്പിക്കുന്ന സംഘി സ്വഭാവം കാണിക്കരുത്. 'മക്കയിലേക്കുള്ള പാത' ഒരു യാത്രാവിവരണത്തിനുമപ്പുറം ഇസ്ലാമിക സംസ്കാരവും യൂറോപ്യൻ സംസ്ക്കാരവും തമ്മിലുള്ള ഒരു താരതമ്യ പഠനമാണ്. അതിനിടയ്ക്ക് അസദിനും സുഹൃത്തിനും മരുഭൂമിയിൽ വെച്ച് വഴി തെറ്റിയപ്പോഴുള്ള ഒരു അനുഭവമാണ് 'ആട് ജീവിത'ത്തിലും ആവർത്തിച്ചത്. അത് മാത്രമാണ് സാമ്യം
"മഹാരാജന്‍, ഇത് കുടിയ്ക്കുന്നതിന് മുന്‍പ് ഞാന്‍ ഒരു ചോദ്യം ചോദിയ്ക്കട്ടെ, ഇപ്പോള്‍ വെള്ളം ദുര്‍ല്ലഭമാണെന്ന് കരുതുക, ഒരു കപ്പ് വെള്ളത്തിന് അങ്ങ് എന്ത് വില കൊടുക്കും?" ''എന്റെ സാമ്രാജയത്തിന്റെ പാതി കൊടുക്കും'' - ഖലീഫ ഹാറൂണ്‍ അല്‍ റഷീദ് മറുപടി പറഞ്ഞു.
"എവിടെയാണു ( ഞങ്ങൾക്കുള്ള ) എനിക്കുള്ളയിടം? അടുക്കള ?... അരകല്ല്, അലക്കുകല്ല്, ഓവറ, ചാവുമണക്കും പേറ്ററ ,അവിടെ പെറ്റുകൂട്ടുവാൻ ഒന്നല്ലെങ്കിൽ മറ്റൊരു യന്ത്രം .പോറ്റിയെടുക്കുവാനും, പോറ്റിയതിനെയോർത്തു നെഞ്ചുപൊട്ടുവാനുമൊരു കാസരോഗി, ഇവിടെ എവിടെയായിരിക്കും ഞാൻ ? അപ്പോഴൊക്കെ എവിടെയായിരിക്കും നിങ്ങൾ ? വിവാഹത്തിനു പ്രായമായി, വീട്ടുകാർ നിർബന്ധിക്കുന്നു. എന്നുള്ളതൊന്നുമല്ല നമ്മെ നയിക്കേണ്ടത്. അതുകൊണ്ടാണ്, എന്തിനൊരു വിവാഹമെന്ന് ആലോചിക്കുന്നത്