Literature
ഇവിടുത്തെ മഹാഭൂരിപക്ഷം ആണുങ്ങളുടെയും സ്വഭാവമാണിതെന്നറിയുന്നതുകൊണ്ട് എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. പെണ്ണുങ്ങൾ സംസാരിക്കുന്നതവർ കേട്ടതായേ നടിക്കില്ല. ചെയ്യുന്ന ജോലി അങ്ങനെ തന്നെ തുടരും. ഇനി തന്റെ ഒച്ച വെളിയിൽ വരാഞ്ഞിട്ടാണോയെന്നുപോലും നമ്മൾ സംശയിച്ചുപോകും.
ബഷീർ ജീവിതത്തിലെ ഒരു കാലഘട്ടം തെരുവിൽ ജീവിച്ചയാളാണ്. കൈനോട്ടക്കാരനായും മാജിക്കുകാരനായും നിതാന്ത സഞ്ചാരിയായും... ബഷീറിലെ ആ തെരുവു മനുഷ്യൻ്റെ സത്തയാണ് സാഹിത്യത്തിൻ്റെ നടപ്പുരീതികളെ ചട്ടക്കൂടുകളെ നിർഭയം പൊളിച്ചടുക്കുവാനുള്ള ശേഷി അദ്ദേഹത്തിനു നൽകിയത്.
കുമാരേട്ടൻ കളളിമുണ്ടൂരി തലേക്കെട്ടി സീതചാത്തന്റെ തേക്കുംകണയൂരി കർണ്ണൻകളി തൊടങ്ങ്ക. കൈതോലതണ്ടിന്റെ വില്ല്ക്കെട്ടി ഞാങ്ങളപുല്ലിന്റെയമ്പ് തൊടുക്കും. കർണ്ണൻകുമാരനലറി വിളിക്കും "ന്നെ തന്തയില്ലാന്ന് ഓര്ചെലച്ചപ്പോ "തുര്യോധനാ " ചങ്ങായി നീയാണ് നുമ്മക്ക് തൊണ നിന്നത് "