Videos
525 കോടി രൂപക്ക് കിട്ടുമെന്ന് കരുതിയ വിമാനത്തിനു പുതിയ കരാറനുസരിച്ച് 1600 കോടിമുതല്‍ 1700 കോടി രൂപവരെയായി വില. വിമാനമൊന്നിന് യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ തുകയേക്കാള്‍ ഏകദേശം മൂന്നിരട്ടി വില നല്‍കാമെന്നു പറഞ്ഞ് മോഡി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്നര്‍ഥം. വില നാം ഇത്രയധികം കൂട്ടി നല്‍കിയത് കൊണ്ട് രാജ്യത്തിന് പണം മാത്രമല്ല നഷ്ടമായത്. നേരത്തെ കരാറില്‍ ഉണ്ടായിരുന്ന സാങ്കേതിക വിദ്യാ കൈമാറ്റം പുതിയ കരാറില്‍ നിന്ന് എടുത്തു കളയുകയും ചെയ്തു
നമുക്കറിയാത്ത നിഗൂഡമായ മറ്റേതോ ഒരു ലോകത്തേക്ക് ഒരദൃശ്യ ശക്തി ആളുകളെയും വന്ക്കപ്പലുലുകളെയും പിടിച്ചു വലിക്കുന്ന ഒരു പ്രത്യേക സ്ഥലമാണിതെന്നുപോലും പേടിയോടെ നമ്മളിൽ പലരും വിശ്വസിച്ചിട്ടുണ്ട്
കോണ്‍ഗ്രസ്സില്‍ കാലുമാറ്റവും കൂറുമാറലും പുതിയ കാര്യമൊന്നുമല്ല. വേറെ പണിയൊന്നുമില്ലെങ്കില്‍ ചര്‍ച്ച ചെയ്യാവുന്ന കാര്യം മാത്രമാണത്. പക്ഷേ ഇപ്പോള്‍ നടക്കുന്ന കാലുമാറ്റ ശ്രമവും മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കാലുമാറ്റവും വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
ഡിപ്ലോമാറ്റ് കാർഗോക്കായി കസ്റ്റംസിനെ വിളിച്ചെന്ന് പറയപ്പെടുന്ന ബിഎംഎസ് നേതാവിനെ അടക്കം കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയമാകുമ്പോഴാണ് അന്വേഷണ സംഘത്തിന്റെ നോട്ടം ആരോപണങ്ങളുടെ കേന്ദ്ര സ്ഥാനത്തുള്ള ഭരണ തലത്തിൽ സ്വാധീനമുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേർക്ക് തിരയാതെയിരിക്കുന്നത്.
വാരിയംകുന്നനെ കുറിച്ചുള്ള സിനിമയാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഈ വിവാദങ്ങള്‍ ആര്‍ക്കാണ് നേട്ടമാകുക? 'വാരിയംകുന്നന്‍ ഒരു ധീര ടെശാഭിമാനിയല്ല, മറിച്ച്, ഹിന്ദു വിരുദ്ധനും അക്രമിയുമായ വില്ലനാണ്. അദ്ദേഹത്തെ നായകനാക്കാന്‍ കൊള്ളില്ല എന്ന് പറയുകയാണ് സംഘപരിവാറിനും ബിജെപിക്കും വേണ്ടത്.