കൊല്‍കത്ത: തൃണമൂല്‍ കോണ്‍ഗ്രസും, ബിജെപിയും തുല്യരാണെന്ന പ്രചാരണം തെറ്റിപോയെന്ന് ബംഗാൾ സി.പി.എം ഘടകം. ബിജെപിക്ക് തുല്യരായി ആരെയും കാണാന്‍ സാധിക്കില്ല. അത് പാര്‍ട്ടി നയവുമാണ്. മറിച്ചുള്ള പ്രചാരണം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സംസ്ഥാന സെക്രട്ടറി സൂര്യ കാന്ത് മിശ്ര വ്യക്തമാക്കി.
സി.പി.എം ബംഗാൾ ഘടകത്തിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് വഴി നടത്തിയ വാ൪ത്ത സമ്മേളനത്തിലാണ് പാ൪ട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഒരു സീറ്റിൽ പോലും വിജയിക്കാനായിരുന്നില്ല. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് സിപിഎം ബംഗാള്‍ ഘടകത്തിന്‍റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാ൪ട്ടിക്ക് ശക്തിയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ പോലും ബി.ജെ.പിയും ടി.എം.സിയും ഭൂരിപക്ഷം നേടുകയായിരുന്നു. കഴിഞ്ഞ കുറച്ച് വ൪ഷങ്ങളായി ബി.ജെ.പിയേക്കാൾ ശക്തമായ പ്രചാരണമാണ് സി.പി.എം തൃണമൂൽ കോൺഗ്രസിനെതിരെ നടത്തിയിരുന്നത്. ഇത്തവണ ബി.ജെ.പി വന്നാൽ അടുത്ത തവണ സി.പി.എം വരുമെന്ന തരത്തിലുള്ള നിശബ്ദ പ്രചാരണം സി.പി.എം നടത്തുന്നുണ്ടെന്ന വിമ൪ശനം പാ൪ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉയര്‍ന്നിരുന്നു.