മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. മൂന്നാം തരംഗത്തിന്‍റെ മുന്നോടിയാണിതെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ജൂലൈ മാസത്തിന്‍റെ ആദ്യപകുതിയില്‍ 88,130 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒന്നും, രണ്ടും കൊവിഡ് തരംഗത്തിന്‍റെ മുന്നോടിയായി ഇത്തരത്തില്‍ കേസുകള്‍ ഉയര്‍ന്നിരുന്നുവെന്നും ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ കോലപ്പൂര്‍ ജില്ലയില്‍ മാത്രം 3000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിൽ നിന്ന് മാത്രം 600 ഓളം കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. വാക്‌സിനേഷൻ ശതമാനം ഏറ്റവും കൂടുതലുള്ള കോലാപൂരിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലെന്നത് ആശങ്കയുയര്‍ത്തുന്നതാണെന്ന് ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹാരാഷ്ട്രയിൽ ജൂലൈ – ആഗസ്റ്റ് മാസത്തിനിടയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപെ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ഓക്സിജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,443 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.