കൊല്ലം: കിണറ്റിലിറങ്ങിയ 4 തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടു. കൊല്ലം കുണ്ടറയിലാണ് സംഭവം. കിണര്‍ കുഴിക്കാനിറങ്ങിയ തൊഴിലാളികളാണ് മരണപ്പെട്ടത്.100 അടിയോളമുള്ള കിണറ്റിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ഇവര്‍ക്ക് ശ്വാസ തടസമുണ്ടാകുകയും, മരണപ്പെടുകയുമായിരുന്നു. കിണറിനടിയില്‍ വിഷവാതകമുണ്ടായിരുന്നു. ഇത് ശ്വസിച്ചാണ് തൊഴിലാളികള്‍ മരണപ്പെട്ടത്. രാജൻ (35), സോമരാജൻ (54), ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്.
ഇടുങ്ങിയ കിണറില്‍ ആദ്യം ഒരാള്‍ ഇറങ്ങി. അദ്ദേഹത്തെ കാണാതായപ്പോള്‍ ഓരോരുത്തരായി ഇറങ്ങുകയായിരുന്നു. അഗ്നിശമന സേന 4 പേരെയും പുറത്തെത്തിച്ചെങ്കിലും എല്ലാവരും മരണപ്പെടുകയായിരുന്നു. തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ അഗ്നിശമന ഉദ്യോഗസ്ഥന്‍ വര്‍ണിനാഥ് കുഴഞ്ഞു വീണു. തൊഴിലാളികളെ പുറത്തെത്തിച്ചതിന് തൊട്ട് പിന്നാലെയാണ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കിണര്‍ പൂര്‍ണമായും മൂടുമെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ വ്യകതമാക്കി. കിണറ്റില്‍ വിഷവാതകമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ക്ക് ശ്വാസ തടസം നേരിടുകയും മരണപ്പെടുകയുമായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.