ഡല്‍ഹി: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാന്‍വര്‍ യാത്രക്ക് യുപി സര്‍ക്കാര്‍ നല്‍കിയ അനുവാദം പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി. എപ്പോഴും പ്രാധാന്യം നല്‍കേണ്ടത് പൗരന്മാരുടെ ആരോഗ്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമാണെന്ന് ജസ്റ്റിസ് ആര്‍. എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കാന്‍വര്‍ യാത്രക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് സുപ്രീംകോടതി യുപി സര്‍ക്കാരിനോട് തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഇഷ്ടമുള്ള മതവിശ്വസം സ്വീകരിക്കുവാനും, അത് പ്രചരിപ്പിക്കുവാനും സാധിക്കും. എന്നാല്‍ അത് അടിസ്ഥാന മൗലികാവകാശത്തിനേക്കാള്‍ താഴെയാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിശ്വാസികള്‍ക്ക് ഗംഗാജലം ടാങ്കര്‍ ലോറിയില്‍ ലഭ്യമാക്കുന്ന സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും സത്യവാങ്ങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തുള്ള ശിവക്ഷേത്രങ്ങളിൽ ഭക്തർക്ക് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആചാരാനുഷ്ഠാനങ്ങൾ നടത്താനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.