ഡല്‍ഹി: ജാമ്യ ഉത്തരവുകള്‍ കൈമാറാന്‍ ഇപ്പോഴും പ്രാവുകളെ കാത്തിരിക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സുപ്രീംകോടതി. ജാമ്യ ഉത്തരവുകള്‍ കൈമാറുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്‍റെ ഭാഗമായാണ് കോടതിയുടെ വിമര്‍ശനം.
ഉത്തർപ്രദേശിലെ ആഗ്ര ജയിലില്‍ നിന്ന് ജൂലൈ എട്ടിന് ജാമ്യം ലഭിച്ച 13 പ്രതികളെ വിട്ടയക്കാൻ അധികൃതര്‍ 4 ദിവസമാണ് എടുത്തത്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ജാമ്യ ഉത്തരവുകള്‍ സുരക്ഷിതമായി വേഗത്തില്‍ കൈമാറാന്‍ ഇന്‍റര്‍നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ചിന്‍റെയാണ് നിര്‍ദേശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച കാലഘട്ടത്തിലും പോസ്റ്റല്‍ സംവിധാനം ഉപയോഗിച്ച് ഉത്തരവുകള്‍ കൈമാറുന്നത് ശരിയായ നടപടിയല്ലെന്നും കോടതി വ്യക്തമാക്കി. തപാല്‍ സംവിധാനം ഉപയോഗിച്ച് തടവുകാരെ മോചിപ്പിക്കാൻ വൈകുന്നതിന് ജയില്‍ അധികൃതരെയും കോടതി ശാസിച്ചു.