ടോക്കിയോ ഒളിമ്പിക്ക് വില്ലേജിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിൽ നിന്നുള്ള അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റി അംഗം റ്യു സിയൂങ്-മിനാണ് രോഗം സ്ഥിരീകരിച്ചത്. ജപ്പാനിലെത്തി പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. 2004 ഏഥൻസ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസ് സ്വർണം നേടിയ താരമാണ് റ്യു സിയൂങ്-മിൻ. ഒളിമ്പിക്ക് വില്ലേജിൽ രോഗം സ്ഥിരീകരിക്കുന്ന നാലാമത്തെയാളാണ് മിൻ. ഇയാളോട് മുറി വിട്ട് പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ക്വാറന്റൈൻ കാലാവധി തീരും വരെ ഇയാളോട് ഇവിടെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റി വക്താവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാ ഐഒസി അംഗങ്ങൾക്കും രോഗപ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് വക്താവ് കൂട്ടിച്ചേർത്തു.ഒളിമ്പിക് വില്ലേജിൽ നേരത്തെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് അത്ലലറ്റുകൾക്കും ഇവരുടെ സഹായിക്കുമാണ് രോഗം ബാധിച്ചത്. ജപ്പാനിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കൂടുതൽ കായിക താരങ്ങൾക്ക് രോഗം പകരുമോയെന്ന് ആശങ്ക ഒളിമ്പിക് വില്ലേജിൽ നിലനിൽക്കുന്നുണ്ട്. കൊവിഡ് പടർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം നടക്കേണ്ട ഒളിമ്പിക്ക് ഈക്കൊല്ലത്തേക്ക് മാറ്റിയത്. വെള്ളിയാഴ്ചയാണ് ടോക്കോയോവിൽ ഒളിമ്പിക്സിന് തിരിതെളിയുക.