ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ പണം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു എന്ന കേസില്‍ ടിആര്‍എസ് എംപി കവിത മാലോതിന് 6 മാസം തടവും, 10,000 രൂപ പിഴയും കോടതി വിധിച്ചു. തെലുങ്കാന സിറ്റിംഗ് എംഎല്‍എയാണ് കവിത മലോത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ടർമാര്‍ക്ക് കൈക്കൂലി കൊടുത്തതിനാണ് കവിത മാലോതിനെയും, സഹായിയെയും കോടതി ശിക്ഷിച്ചത്. പ്രത്യേക സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
തെലങ്കാനയിലെ മഹബൂബാബാദിൽനിന്നുള്ള ടിആർഎസ് എംപിയാണ് കവിത. 2019 ൽ റവന്യൂ ഉദ്യോഗസ്ഥർ എംപിയുടെ സഹായി ഷൌക്കത്ത് അലിയെ ഒരു ലക്ഷം രൂപ വിതരണം ചെയ്യുന്നതിനിടെ പോലീസ് പിടികൂടിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ഒന്നാം പ്രതി ഷൌക്കത്തലിയും രണ്ടാം പ്രതി കവിത മാലോതിയുമായിട്ടാണ് പോലീസ് എഫ്ഐആര്‍ തയാറാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിചാരണ വേളയിൽ പോലീസ് ഉദ്ധ്യോഗസ്ഥര്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു. അതോടൊപ്പം ചോദ്യം ചെയ്തലില്‍ അലി കുറ്റം സമ്മതിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. കുറ്റകൃത്യങ്ങൾ ചെയ്തതിന് എംപിയെ പ്രത്യേക സെഷൻസ് കോടതി ശിക്ഷിച്ച ആദ്യ സംഭവമല്ല ഇത്. നേരത്തെ ബിജെപി എംഎൽഎ രാജാ സിംഗ്, ടിആർഎസ് എംഎൽഎ ദാനം നാഗേന്ദർ എന്നിവരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ബൊലറം പോലീസ് സ്റ്റേഷനിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ് രാജ സിങ്ങിനെതിരെ കേസെടുത്തത്. ബഞ്ചാര ഹിൽസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ സഹായിച്ചതിനാണ് ദാനം നാഗേന്ദറിനെ ശിക്ഷിച്ചത്.