ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ലഭിച്ച വെളളിമെഡല്‍ സ്വര്‍ണമെഡലാകാന്‍ സാധ്യത. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിംഗില്‍ സ്വര്‍ണമെഡല്‍ നേടിയ ചൈനീസ് താരം ഹൂ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് മീരാഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാനുളള സാധ്യത തെളിഞ്ഞത്. ഹൂ ഷിഹൂയിയുടെ ഉത്തേജക മരുന്ന് പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഫലം പുറത്തുവന്ന് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ മീരാ ഭായ് ചാനുവിന് സ്വര്‍ണം ലഭിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വനിതകളുടെ വെയ്റ്റ് ലിഫ്റ്റിംങ്ങില്‍ 49 കിലോ ഗ്രാം വിഭാഗത്തിലെ മത്സരത്തിലാണ് മീരഭായ് ചാനുവിന് വെള്ളി മെഡല്‍ ലഭിച്ചത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് മീരഭായ്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു കാഴ്ച്ച വെച്ചത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയുമാണ് ചീനു ഉയര്‍ത്തിയത്.
202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അനാഹൈമിൽ 48 കിലോ ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ ചാനു ലോക ചാമ്പ്യനായിരുന്നു. 48 കിലോഗ്രാം വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിലും ചാനു സ്വർണ്ണമെഡൽ ജേതാവാണ്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു.