ഡല്‍ഹി: വ്യാപാരികളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ ജിഎസ്ടി അടയ്ക്കരുതെന്ന് അവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് അസോസിയേഷൻ വൈസ് പ്രസിഡന്‍റുമായ പ്രഹ്ളാദ് മോദി. മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനും പ്രഹ്ളാദ് മോദി വ്യാപരികളോട് ആഹ്വാനം ചെയ്തു. കൊവിഡ് മൂലം പ്രതിസന്ധിയിലായ വ്യാപാരികളെ നികുതിമൂലം കഷ്ടപ്പെടുത്തരുതെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
തങ്ങളുടെ ആവശ്യം മഹാരാഷ്ട്രാ സര്‍ക്കാരിനെ അറിയിക്കാന്‍ പ്രക്ഷോഭം ആരംഭിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വീട്ടു പടിക്കലെത്തിക്കുന്ന തരത്തിലായിരിക്കും സമരം. രാജ്യത്തൊട്ടാകെയുള്ള 6.50 ലക്ഷം ഫെയർ പ്രൈസ് ഷോപ്പ് കച്ചവടക്കാരെ പ്രതിനിധികരിച്ചാണ് താനിവിടെ നില്‍കുന്നത്. കച്ചവടക്കാരുടെ വിവിധ ആവശ്യങ്ങൾ അധികാരികൾ അംഗീകരിക്കുന്നതുവരെ ചരക്ക് സേവന നികുതി നൽകരുതെന്നും വ്യാപാരികളോട് പ്രഹ്ളാദ് മോദി ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നരേന്ദ്ര മോദിയോ മറ്റാരെങ്കിലുമോ ആകട്ടെ, അധികാരികള്‍ വ്യാപാരികളെ ശ്രദ്ധിക്കണം. വ്യാപാരികള്‍ പറയുന്നത് കേൾക്കുന്നതുവരെ തങ്ങൾ ജിഎസ്ടി നൽകില്ലെന്ന് ആദ്യം മഹാരാഷ്ട്ര സർക്കാരിനെ അറിയിക്കുക. നമ്മള്‍ ജനാധിപത്യത്തിലാണ് അല്ലാതെ അടിച്ചമര്‍ത്തപ്പെട്ടവരല്ലയെന്ന് ഓര്‍ക്കണമെന്നും പ്രഹ്ലാദ് മോദി പറഞ്ഞു.