ഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി. കാപ്പന്‍ എംഎല്‍എക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. വ്യവസായി ദിനേശ് മേനോനാണ് പരാതി നല്‍കിയിരിക്കുന്നത്. മുംബൈ മലയാളിയാണ് ഇദ്ദേഹം. 3.15 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ദിനേശിന്‍റെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതി നേരത്തെ കേസെടുത്തതിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന വാഗ്ദാനത്തിലാണ് പണം കൈപറ്റിയതെന്നും, എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ മാണി സി. കാപ്പന്‍ പറ്റിച്ചുവെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. മാണി സി. കാപ്പനെതിരെ വഞ്ചന, ഗൂഢാലോചന എന്നിങ്ങനെയുള്ള പ്രാഥമിക കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.