തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൌണ്‍ നിയന്ത്രണത്തില്‍ ഇളവുകള്‍ പ്രബല്യത്തില്‍ വരും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇളവുകള്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും. ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്ന രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനും എകോപിപ്പിക്കുന്നതിനും ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
വാര്‍ഡുകള്‍ മാത്രം അടച്ച് കൊവിഡിനെ പ്രതിരോധിക്കുക. വാരാന്ത്യ ലോക്ഡൌണില്‍ മാറ്റം കൊണ്ടുവരിക. അതോടൊപ്പം പ്രതിദിന കൊവിഡ് പരിശോധനകള്‍ രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തുക എന്നിവയാണ് സര്‍ക്കാര്‍ പ്രധാനമായും സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഞായറാഴ്ച്ച ഒഴികെ ബാക്കിയെല്ലാ ദിവസവും കടകൾ 9 മണി വരെ തുറക്കാം. സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടിപിആര്‍ നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ ലോക് ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ച് മൈക്രോ കണ്‍ണ്ടെെന്‍മെന്‍റ് സോണാക്കുക എന്നതാണ് സര്‍ക്കാര്‍ ആലോചനയിലുള്ളത്. ബാക്കിയുള്ള പ്രദേശങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കും. കഴിഞ്ഞ മേയ് മാസം ഏര്‍പ്പെടുത്തിയ ലോക്ഡൌണിന് ശേഷവും ഇരുപതിനായിരത്തിന് മുകളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമ്പൂര്‍ണ അടക്കല്‍ ഒഴിവാക്കി മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കാനുള്ള ആലോചനയില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. എ,ബി,സി എന്നീ മേഖലകളിലുള്ളവര്‍ക്ക് പ്രോട്ടോകോള്‍ പാലിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നും വിദഗ്ദര്‍ അഭിപ്രായമുണ്ട്.