രാഷ്ട്രപിതാവ് മഹാമാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിന് 1200 കോടി രൂപ വികസന പദ്ധതി തയാറാക്കിയ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഗാന്ധിജി എന്തിനെയാണോ പ്രതിനിധീകരിച്ചത് അതിന് നേര്‍ വിപരീത ദിശയിലുളള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വിടി ബല്‍റാം പറഞ്ഞു.
ഈ വമ്പന്‍ പദ്ധതിക്കെതിരെ ചിന്തകരും ഗാന്ധിയന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്. രാമചന്ദ്ര ഗുഹ, രാജ്‌മോഹന്‍ ഗാന്ധി, ആനന്ദ് പട്വര്‍ദ്ധന്‍, അരുണാ റായ്, നയന്‍താര സഹ്ഗാള്‍, രാം പുനിയാനി തുടങ്ങി 130 ഓളം പ്രമുഖര്‍ പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഏറ്റവും അധികാരികമായ ഒരു സ്മാരകം, അദ്ദേഹം ഏതാശയങ്ങളെ ജീവിതാന്ത്യം വരെ മുറുകെപ്പിടിച്ചോ അവയെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒരു സ്മാരകം, സമകാലിക ഭരണാധികാരികളുടെ പൊങ്ങച്ചത്തിനും കച്ചവട താത്പര്യങ്ങൾക്കും വേണ്ടി നശിപ്പിക്കപ്പെടുന്നു എന്ന ദുരന്തമാണ് 1200 കോടിയുടെ ഈ നിർദ്ദിഷ്ട വികസന പദ്ധതി.
ഗാന്ധി ആശ്രമത്തിന് പകരം ഒരു "ഗാന്ധി തീം പാർക്ക്" ആണ് ഭരണാധികാരികളുടെ മനസ്സിലിരിപ്പ്. അത്തരമൊരു മാറ്റം ഒരു സ്ഥാപനത്തിന് മാത്രമല്ല, നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര ചരിത്രത്തിനും അതുയർത്തിപ്പിടിച്ച മൂല്യങ്ങൾക്കും നേരെയുള്ള ഒരു കടന്നാക്രമണമായി മാറുകയാണ്. നമ്മുടെ ദേശീയ സ്മാരകങ്ങൾക്ക് വേണ്ടത് ഉചിതമായ സംരക്ഷണമാണ്, അവയുടെ അന്തസ്സത്തയെ അട്ടിമറിക്കുന്ന തരത്തിലുള്ള വമ്പൻ വികസനമല്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക