കൊല്‍ക്കത്ത: സാമൂഹിക പ്രവര്‍ത്തകനും, അസം എം.എല്‍.എയുമായ അഖില്‍ ഗൊഗോയിയെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് മമത ബാനര്‍ജി. ബിജെപി- ആര്‍എസ്എസിനെതിരെ സഖ്യമുണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് അഖില്‍ ഗൊഗോയിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.
താന്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മമത ബാനര്‍ജിയുമായി കൂടികാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ചു. കൂടാതെ അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി അധികാരം ഏല്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. അതേസമയം, താനും പാര്‍ട്ടിയായ റെയ്‌ജോദലും പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനും ബിജെപിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷ മുന്നണിയുടെ ഭാഗമാകാനും ശ്രമിക്കുന്നുണ്ടെന്നും, അഖിൽ ഗൊഗോയ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അഖില്‍ ഗൊഗോയ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 11,875 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയുടെ സുരഭി രാജ്കോന്‍വാറിനെയാണ് പരാജയപ്പെടുത്തിയത്. അസ്സമിലെ സിബ്സാഗര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ഗോഗോയ് ജയിലില്‍ കിടന്നുകൊണ്ട് കത്തുകളിലൂടെയാണ് തന്‍റെ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചിരുന്നത്. 2019 പൌരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഖില്‍ ഗോഗോയിയെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്.