സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങളെ പരിഹസിച്ച് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. വിദഗ്ദ സമിതിയിലുള്ളവരാരും കോമണ്‍ സെന്‍സ് വാക്സിന്‍ എടുത്തവരല്ലെയെന്നാണ് മെത്രപോലീത്ത ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് മുതല്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
'ഈ കോവിഡ് "വിദഗ്ധ സമിതി" അംഗങ്ങൾ ആരും "കോമൺ സെൻസ്" വാക്‌സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനകൾ അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റു'
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം ലോക്ക് ഡൌണ്‍ ഇളവുകളില്‍ മാറ്റം വരുത്തില്ലെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. പ്രായോഗികമായ തീരുമാനം മാത്രമാണ് ഉത്തരവില്‍ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.