ഡല്‍ഹി: ബിജെപി, കോണ്‍ഗ്രസ് തുടങ്ങി 5 പാര്‍ട്ടികള്‍ക്ക് ഒരു ലക്ഷം രൂപയും, സിപിഎം, നാഷണല്‍ കോണ്‍ഫ്രന്‍സ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതവുമാണ് കോടതി പിഴ വിധിച്ചത്. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിവാക്കുന്ന കേസുകളുടെ വിധി പറയുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറക്കത്തില്‍ നിന്ന് ഉണരാന്‍ വിസമ്മതിക്കുകയാണെന്നും ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ച് പരാമര്‍ശിച്ചു.
2020-ല്‍ ബിഹാർ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം വെളിവാക്കുന്ന രേഖകള്‍ പരസ്യപ്പെടുത്താതതിനാണ് സുപ്രീം കോടതിയുടെ പിഴ. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളിൽ ക്രിമിനൽ കേസുകളുടെ രേഖകൾ പരസ്യപ്പെടുത്തണം. ഇത് രാഷ്ട്രീയത്തിലെ വ്യക്തികളുടെ സംശുദ്ധി ഉറപ്പ് വരുത്താനുള്ള നടപടിയാണെന്നും ചീഫ് ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബീഹാറിൽ വിജയിച്ച 51 ശതമാനം സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം രാഷ്ട്രീയ കക്ഷികൾ അവരവരുടെ വെബ്സൈറ്റുകളിൽ തങ്ങളുടെ സ്ഥാനാര്‍ഥികളെപ്പറ്റിയുള്ള വിവരങ്ങൾ പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു മൊബൈൽ ആപ്പ് തയ്യാറാക്കണമെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരുകള്‍ക്ക് ഹൈക്കോടതിയുടെ അംഗീകാരമില്ലാതെ എംഎൽഎമാർക്കോ എംപിമാർക്കോ എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ സാധിക്കില്ലന്നും കോടതി പറഞ്ഞു.