എന്ത് സംഭവിക്കുമെന്നറിയില്ല, ഓരോ ദിവസവും ജോലിക്ക് പോകുന്നത് ഓരോ വഴിയിലൂടെയെന്ന് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തക

കാബൂള്‍: ഓരോ ദിവസവും എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. അതിനാല്‍ ഓരോ ദിവസവും ജോലിക്ക് പോകുന്നത് ഓരോ വഴികളിലൂടെയാണെന്ന് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തക അനിസ ഷഹീദ്. മാധ്യമ പ്രവര്‍ത്തനത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമാണിത്. എന്നാല്‍ തന്‍റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്നും അനിസ പറഞ്ഞു. തന്‍റെ ജോലി സ്വയം തെരഞ്ഞെടുത്തതാണ്. മാധ്യമ പ്രവര്‍ത്തകയായിരുന്നില്ലെങ്കില്‍ താനും വീട്ടില്‍ ഒന്നും ചെയ്യാതെ ഇരിക്കുമായിരുന്നെന്നും അനിസ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2001 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി സഹപ്രവര്‍ത്തകരെയാണ് തനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഈ ജോലിയില്‍ നിന്ന് മാറി നില്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം ലോകം അറിയാത്ത നിരവധി കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. അത് ലോകത്തെ അറിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അനിസ വ്യക്തമാക്കി. അപകടം പറ്റിയ കുഞ്ഞുങ്ങളുടെ അടുത്ത് റിപ്പോര്‍ട്ടിംഗിന് ചെല്ലുന്നത് മരണത്തെക്കാള്‍ വലിയ വേദനയാണ് നല്‍കുന്നത്. ഒരു കുഞ്ഞിന്‍റെ അവകാശം നിഷേധിക്കപ്പെടുന്നത്, ഒരു കുഞ്ഞുങ്ങള്‍ കരയുന്നത്, അടിച്ചമര്‍ത്തപ്പെട്ട ഒരു സ്ത്രീയുടെ കരച്ചില്‍ ഇതെല്ലാം വൈകാരികാമായ നിമിഷങ്ങളാണ് നല്‍കുന്നത്. ഓരോ ദിവസവും പ്രതീക്ഷകളില്ലാതെയാണ് കടന്ന് പോകുന്നതെന്നും അനിസ പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ അഫ്ഗാനിസ്ഥാനിലെ ഫ്രീ സ്പീച്ച് ഹബ് അനിസയെ 'ജേണലിസ്റ്റ് ഓഫ് ദ ഇയര്‍' ആയി തെരഞ്ഞെടുത്തിരുന്നു. 

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More