രാജ്യം വിട്ടില്ലായിരുന്നെങ്കില്‍ വീണ്ടുമൊരു പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നത് കാണേണ്ടിവന്നേനേയെന്ന് അഷ്‌റഫ് ഗനി

കാബൂള്‍: രാജ്യം വിട്ടതിനുപിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനുപിന്നാലെയാണ് അഷ്‌റഫ് ഗനി നാടുവിട്ടത്. അഷ്‌റഫ് ഗനി കുടുംബത്തോടൊപ്പം യുഎഇയിലുണ്ടെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെയാണ് വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. താന്‍ രാജ്യം വിട്ടത് രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാവാതിരിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

വലിയൊരു തുക കൊട്ടാരത്തില്‍ നിന്ന് പോകുമ്പോള്‍ കൊണ്ടുപോയെന്ന ആരോപണവും പ്രസിഡന്റ് നിഷേധിച്ചു. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ പണവുമായി രാജ്യം വിട്ടെന്ന ആരോപണം തന്നെ വ്യക്തിഹത്യ ചെയ്യാനാണ്. കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ വീണ്ടുമൊരു അഫ്ഗാന്‍ പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നതിന് ജനം സാക്ഷ്യം വഹിക്കേണ്ടിവന്നേനേ എന്നും അഷ്‌റഫ് ഗനി പറഞ്ഞു.

യുഎഇ ഭരണകൂടം തന്നെയാണ് അഷ്‌റഫ് ഗനി രാജ്യത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. മാനുഷിക പരിഗണന നല്‍കിയാണ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യുഎഇ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അഷ്‌റഫ് ഗനി നാടുവിട്ട സാഹചര്യത്തില്‍ താനാണ് ഇടക്കാല പ്രസിഡന്റ് എന്ന്  വൈസ് പ്രസിഡന്റ് അമറുളള സലേഹ്  സ്വയം പ്രഖ്യാപിച്ചു. ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിക്കാന്‍ അഫ്ഗാന്‍ ഭരണഘടന തനിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് അമറുളള പറഞ്ഞു. ഒരു സാഹചര്യത്തിലും താലിബാനുമുന്നില്‍ തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More