പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവിന്റെ പ്രിൻസിപ്പൽ സ്ട്രാറ്റജിക് അഡ്വൈസറായി മുൻ പൊലീസ് മേധാവി മുഹമ്മദ് മുസ്തഫ ഐപിഎസിനെ നിയമിച്ചു. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മുൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തെരരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തുന്ന രണ്ടാമത്തെ പ്രധാന നിയമനമാണ് ഇത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പര്‍ഗത് സിംഗിനെ കഴിഞ്ഞ ദിവസം സിദ്ദു നിയമിച്ചിരുന്നു. ജൂലൈ 18 നാണ് പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റായി സിദ്ദുവിനെ ഹൈക്കമാന്റ് നിയമിച്ചത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടപ്പിന് മുന്നോടിയായി പാർട്ടിയിലെ ആഭ്യന്തര സംഘർഷങ്ങൾ പരിഹരിക്കുന്നതിനായാണ് സിദ്ദുവിനെ പഞ്ചാബിലെ പാർട്ടി തലവനാക്കിയത്. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ കടുത്ത വിമർശനായിരുന്നു സിദ്ദു. സിദ്ദുവിന്റെ നിയമനത്തിൽ അമരീന്ദർ അതൃപ്തി പ്രകടപ്പിച്ചിരുന്നു. എന്നാൽ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം സിദ്ദുവുമായി ഒത്തുപോകാൻ തീരുമാനിക്കുകയായിരുന്നു.