ആപ്പിളിന്റെ വില വീണ്ടും കുറയ്ക്കാനുളള അദാനിയുടെ നീക്കത്തിനെതിരെ കര്‍ഷകര്‍

ഷിംല: കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ആപ്പിളിന്റെ വില വെട്ടിക്കുറച്ച് അദാനിയുടെ സംഭരണശാലകള്‍. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 88 രൂപ നല്‍കിയിരുന്ന പ്രീമിയം ആപ്പിളിന് ഇപ്പോള്‍ നല്‍കുന്നത് 72 രൂപയാണ്. നിലവില്‍ അദാനി ഗ്രൂപ്പ് നിശ്ചയിച്ചിട്ടുളള വില വളരെ കുറവാണ്. വില ഉയര്‍ത്താനുളള തീരുമാനമുണ്ടായില്ലെങ്കില്‍ അദാനി ഗ്രൂപ്പിനെ ബഹിഷ്‌കരിക്കുമെന്ന നിലപാടാണ് കര്‍ഷകരെടുത്തിരിക്കുന്നത്.

വളരെ നിരാശാകരമായ തീരുമാനമാണ് അദാനി ഗ്രൂപ്പിന്റേത്. തികച്ചും ഏകപക്ഷീയമായാണ് അദാനീ ഗ്രൂപ്പ് ആപ്പിളിന്റെ വില നിശ്ചയിക്കുന്നതെന്നും സര്‍ക്കാരിനെയോ കര്‍ഷകരെയോ അറിയിക്കാതെയാണ് വില തീരുമാനിച്ചതെന്നും ആപ്പിള്‍ കര്‍ഷകരുടെ സംഘടന പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയിൽ ആപ്പിൾ ഏറ്റവും കൂടുതൽ ഉത്പാ​ദിപ്പിക്കുന്നത് ഹിമാചൽ പ്രദേശിലാണ്. വിലയിടിവിനെ തുടര്‍ന്ന് വന്‍ ദുരിതത്തിലാണ് കര്‍ഷകര്‍.  20 മുതൽ 25 കിലോഗ്രാം വരെ ഭാരമുള്ള ആപ്പിൾ ബോക്സിന് 300 രൂപ വരെയാണ് വില. കൊവിഡിന്റെ മൂന്നാം തരം​ഗ ഭീതിയിൽ കർഷകർ പഴുക്കാത്ത ആപ്പിളുകൾ വിപണയിലെത്തിക്കുന്നതാണ് വില തകർച്ചക്ക് പ്രധാനകാരണം. ലോക്ഡൗണിനെ തുടർന്നുള്ള മാന്ദ്യത്തിൽ നിന്ന് ആപ്പിൾ വിപണി ഇപ്പോഴും കരകയറിയിട്ടില്ല. അതിനിടെയാണ്  ആപ്പിളിന്‍റെ വില കുറയ്ക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ തീരുമാനം.
Contact the author

Web Desk

Recent Posts

National Desk 5 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 7 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 8 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 8 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 11 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More