മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമയില്‍ നിന്ന് നടന്‍ പൃഥ്വിരാജും, സംവിധായകന്‍ ആഷിഖ് അബുവും പിന്മാറിയതിന് പിന്നാലെ ചിത്രം ചെയ്യാന്‍ തയ്യാറാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. 15 കോടി മുടക്കാനാളുണ്ടെങ്കില്‍ വാരിയന്‍കുന്നന്‍ ചെയ്യാന്‍ തയ്യാറാണെന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.
15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും. ബാബു ആന്‍റണിയെ നായകനാക്കിയായിരിക്കും ചിത്രമിറങ്ങുകയെന്നും ഒമര്‍ ലുലു വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വാരിയംകുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു. 'സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ ഞാന്‍ തയാറാണ്. വാരിയന്‍ കുന്നന്‍റെ വേഷം ഏറ്റെടുക്കാന്‍ ധൈര്യമുളള ഏത് കലാകാരനാണുളളത്.. പറ' എന്നാണ് ഷാഫി ചാലിയം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന്‍റെ പിന്നാലെയാണ് ഒമര്‍ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
സിനിമയില്‍ നിന്ന് നടന്‍ പൃഥ്വിരാജും, സംവിധായകന്‍ ആഷിഖ് അബുവും പിന്മാറിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും, എംഎല്‍എയുമായ ടി സിദ്ധിഖ് രംഗത്തെത്തിയിരുന്നു. ഇരുവരും വാഴപ്പിണ്ടി കഴിക്കുന്നത് മാത്രമല്ല, വാഴപ്പിണ്ടിയുടെ ജൂസ് കുടിക്കുന്നതും നല്ലതാണെന്നാണ് ടി സിദ്ദിഖിന്‍റെ വിമര്‍ശനം.