മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനാണ് കുറ്റിപ്പുറം പൊലീസാണ് ബി ജെ പി നേതാവും പാർലമെണ്ടഗവും ശോഭാ കരന്തലജെക്കെതിരെ കേസ് ചാർജ്ജ് ചെയ്തതു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടന്ന യോഗത്തിൽ പങ്കെടുത്തവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും മതസ്പർദ്ധ വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ശോഭാ കരന്തലജെയ്ക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസ് എടുത്തിരിക്കുന്നത്.ഇതേ വാർത്ത പ്രചരിപ്പിച്ചതിന് സേവാഭാരതി ഭാരവാഹികൾക്കെതിരെയും കേസുണ്ട്. ട്വിറ്ററിലൂടെയാണ് ശോഭാ കരന്തലജെ കുറ്റിപ്പുറത്ത് കുടിവെള്ള നിഷേധം നടക്കുന്നതായ വാർത്ത പ്രചരിപ്പിച്ചത്.
അതേസമയം കിണറ്റിലെ ജനനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്നാണ് വെള്ളം എടുക്കൽ നിഷേധിച്ചത് എന്ന് സ്ഥലമുടമ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം തടഞ്ഞിട്ടില്ലെന്നും തന്‍റെ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ ആരെയും ഇപ്പോൾ അനുവദിക്കാറില്ലെന്നും മറിച്ചുള്ള വാർത്ത ശരിയല്ലെന്നും സ്ഥലമുടമ പറഞ്ഞു.